കണ്ണൂർ: കനത്തെ മഴയെ തുടർന്ന് കണ്ണൂരിൽ വീടുകൾ തകർന്ന് വൻ നാശനഷ്ടം. കണ്ണൂരിലെ മുഴപ്പിലങ്ങാടും പയ്യന്നൂരും പെയ്ത മഴയിൽ രണ്ട് വീടുകൾ തകർന്ന് വീണു. ഇതിൽ ഒരു വീട് തകർന്നു വീഴുന്ന സമയത്ത് 5 വയസുകാരി മുറിക്കുള്ളിൽ കിടന്നുറങ്ങുകയായിരുന്നുവെന്നും കുട്ടി രക്ഷപ്പെട്ടത് തലനാരിഴ്ക്കാണെന്നും ബന്ധുക്കളും പ്രദേശവാസികളും പറഞ്ഞു.
മുഴപ്പിലങ്ങാട് ബീച്ച് റോഡിലുണ്ടായിരുന്ന ഖാദറിന്റെ വീടും പയ്യന്നൂർ കോളോത്ത് സ്വദേശിയായ ഉണ്ണിയുടെ വീടുമാണ് തകർന്ന് വീണത്. മേൽക്കൂര തകർന്ന് വീണ് ഉണ്ണിയുടെ സഹോദരിയുടെ ഭർത്താവിന്റെ കയ്യിന് പരിക്കേറ്റിട്ടുണ്ട്.
വീട്ടുകാർ പുറത്തെ വരാന്തയിലിരുന്ന് ഭക്ഷണം കഴിക്കുന്ന സമയത്തായിരുന്നു അപകടം നടന്നത്. അതിനാൽ വൻ ദുരന്തം ഒഴിവായതായി വീട്ടുകാർ പറഞ്ഞു.