നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിക്ക് യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ ജയം. അൽബേനിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇറ്റലി കീഴടക്കിയത്. മത്സരത്തിന്റെ 23-ാം സെക്കന്റിൽ വലകുലുക്കിയാണ് അൽബേനിയ നിലവിലെ ചാമ്പ്യന്മാരെ വിറപ്പിച്ചത്. ഇറ്റലിയുടെ പിഴവിൽനിന്ന് നെദിം ബ്ജറാമിയാണ് അൽബേനിയക്കായി ലക്ഷ്യം കണ്ടത്. യൂറോ കപ്പിലെ ഏറ്റവും വേഗമേറിയ ഗോളാണിത്.
11-ാം മിനിറ്റിൽ അലസ്സാൻഡ്രോ ബസ്സോണിയിലൂടെ ഇറ്റലി സമനിലയിലെത്തി. കോർണർ കിക്കിൽ നിന്ന് ലഭിച്ച പാസ് ഹെഡ്ഡറിലൂടെ ബസ്സോണി ലയിലെത്തിക്കുകയായിരുന്നു. 16-ാം മിനിറ്റിൽ ഇറ്റലി നിക്കോളോ ബരെല്ലയിലൂടെ മുന്നിലെത്തി. ആദ്യപകുതിയിലായിരുന്നു ഗോളുകളെല്ലാം പിറന്നത്.
സ്പെയിനും ക്രൊയേഷ്യയും കൂടിയുള്ള ഗ്രൂപ്പ് ബി മരണഗ്രൂപ്പാണ്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ സ്പെയിൻ ക്രൊയേഷ്യയെ പരാജയപ്പെടുത്തിയിരുന്നു.