തിരുപ്പതി : തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണം: ബിജെപി വക്താവ് ജി.ഭാനു പ്രകാശ് റെഡ്ഡി ആവശ്യപ്പെട്ടു. ജഗൻ മോഹൻ റെഡ്ഡി സർക്കാർ ടിടിഡിയുടെ വരുമാനം ദുരുപയോഗം ചെയ്യുകയും ക്ഷേത്രത്തിന്റെ സ്വത്തുക്കൾ പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു. ഞായറാഴ്ച തിരുപ്പതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈഎസ്ആർ കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) നേതാക്കൾ ടിടിഡിയെ തങ്ങളുടെ അധികാരകേന്ദ്രമാക്കി മാറ്റിയെന്നും ട്രസ്റ്റ് ബോർഡ് മുൻ ചെയർമാൻ ഭൂമന കരുണാകർ റെഡ്ഡി പല കാര്യങ്ങളിലും കമ്മീഷൻ വാങ്ങിയെന്നും ഭാനു പ്രകാശ് റെഡ്ഡി ആരോപിച്ചു. ടി.ടി.ഡി യെ ജഗൻ സർക്കാർ യഥാർത്ഥത്തിൽ ഒരു രാഷ്ട്രീയ പുനരധിവാസ കേന്ദ്രമാക്കി മാറ്റി. വൈ.എസ്.ആർ.സി.പി നേതാക്കൾ സംശയാസ്പദമായ മാർഗങ്ങളിലൂടെ തങ്ങളുടെ അടുത്തുള്ളവർക്കും പ്രിയപ്പെട്ടവർക്കും ഇവിടെ വിവിധ ആനുകൂല്യങ്ങൾ നേടി അദ്ദേഹം പറഞ്ഞു.
തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ട്രസ്റ്റ് ബോർഡ് മുൻ അംഗമായിരുന്നു ജി.ഭാനു പ്രകാശ് റെഡ്ഡി