അന്നം ഉണ്ണമെങ്കിൽ വമ്പൻ തുക ചെലവാക്കേണ്ട സ്ഥിതിയിലാണ് മലയാളി. ഉപ്പ് തൊട്ട് കർപ്പൂരം വരെ വില കുതിപ്പിലാണ്. ഉത്പാദനം കുറഞ്ഞതോടെ പച്ചക്കറി, മീൻ വില റോക്കറ്റ് പോലെയാണ് കുതിച്ചുയരുന്നത്.
പാലക്കാട് വേലന്താവളം മാർക്കറ്റിൽ സാധാരണ എത്തുന്നതിനെ അപേക്ഷിച്ച് 40 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. തമിഴ്‌നാട്ടിൽ ഉൽപാദനം കുറഞ്ഞതാണ് ഇതിന് പിന്നിലെ കാരണം. ബീൻസ്, തക്കാളി, വഴുതന,പടവലങ്ങ എന്ന് തുടങ്ങി എല്ലാത്തിനും വില ഉയർന്നു. വരും ദിവസങ്ങളിലവും വില കൂടുമെന്നാണ് വിവരം. മഴ കുറവായതിനാൽ പച്ചക്കറി ഉൽപാദനം കുറഞ്ഞതാണ് കേരളത്തിൽ വില കുതിക്കുന്നതിന് പിന്നിൽ.
റെക്കോർഡിൽ മുത്തമിടാനുള്ള ഓട്ടത്തിലാണ് മത്തി. കിലോയ്‌ക്ക് 100 രൂപ ഉണ്ടായിരുന്ന മത്തിക്ക് ഇപ്പോൾ 400 രൂപയിലെത്തി. ട്രോളിംഗ് നിരോധനവും കാലാവസ്ഥ വ്യതിയാനവുമാണ് മത്സ്യ ലഭ്യത ഗണ്യമായി കുറയാൻ കാരണം. വൈപ്പിൻ ഹാർബറിൽ ചെറിയ അയല -280, വലിയ അയല -400, മത്തി -(പൊന്നാനി -350), മത്തി (തമിഴ്നാട് -290,300) എന്ന വിലയിലാണ് ശനിയാഴ്ചത്തെ കച്ചവടം നടന്നത്. ഒരുമാസത്തിനിടെ കിലോയിൽ 150 രൂപയുടെ വരെ വർദ്ധനയാണ് മീൻ വിലയിലുണ്ടായത്.
ഇതിനിടെ ഒരൽപ്പം ആശ്വസം നൽകുന്നത് ചിക്കന്റെ വിലയാണ്. 270 രൂപ വരെയായ ചിക്കന്റെ വില കുറഞ്ഞ് 166 രൂപയിലെത്തി.