ബാർബഡോസ്: സൂപ്പർ എട്ടിലെ ആദ്യമത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. വീണ്ടും ഓപ്പണർമാർ നിറം മങ്ങിയ മത്സരത്തിൽ തിളങ്ങിയ സൂര്യകുമാർ യാദവ്- ഹാർദിക് പാണ്ഡ്യ ജോഡിയാണ് ഇന്ത്യക്ക് മികച്ച ടോട്ടൽ നൽകിയത്. 181/8
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ആശിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. മൂന്നാം ഓവറിൽ തന്നെ രോഹിത് ശർമ്മയെ(8) മടക്കി ഫസൽ ഫാറൂഖി ഇന്ത്യയെ ഞെട്ടിച്ചു. താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ കോലി 24 റൺസോടെയും നന്നായി തുടങ്ങിയ പന്ത് 20 റൺസുമായും കൂടാരം കയറിയതോടെ ഇന്ത്യ പരുങ്ങി. ഇരുവരും ചേർന്ന് 43 റൺസാണ് കൂട്ടിച്ചേർത്തത്.
നാലാമനായി ക്രീസിലെത്തിയ സൂര്യകുമാർ കരുതലോടെ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. ഇതിനിടെ ശിവം ദുബെ (7) വീണ്ടും നിരാശപ്പെടുത്തി.28 പന്തിൽ 3 സിക്സും അഞ്ചു ഫോറുമടക്കം 53 റൺസെടുത്ത സൂര്യകുമാറാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന് കരകയറ്റിയത്.സൂര്യകുമാർ വീണെങ്കിലും (24 പന്തിൽ 32) ഹാർദിക് ഇന്ത്യയെ 150 കടത്തി. ഹാർദിക്-സൂര്യകുമാർ സഖ്യം നേടിയ (37പന്തിൽ 60) റൺസാണ് ഇന്ത്യക്ക് തുണയായത്.
എഴുറൺസെടുത്ത ജഡേജയും കാര്യമായ സംഭാവനയില്ലാതെ പുറത്തായി. എന്നാൽ വാലറ്റത്ത് അർഷദീപും (6 പന്തിൽ 12) അക്സർ പട്ടേലും(2) ചേർന്ന് ഇന്ത്യൻ സ്കോർ 180 കടത്തുകയായിരുന്നു. ഇന്ത്യയെ വിറപ്പിച്ച ഫസൽ ഫാറൂഖി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ റാഷിദ് ഖാനും മൂന്നുപേരെ കൂടാരം കയറ്റി. നവീൻ ഉൾ ഹഖ് ആണ് ശേഷിച്ച ഒരു വിക്കറ്റ് സ്വന്തമാക്കിയത്.