അർദ്ധരാത്രി നടുറോഡിൽ മയക്കുമരുന്നിന് അടിമയായ യുവതിയുടെ അഭ്യാസ പ്രകടനം. പഞ്ചാബിലെ അമൃത്സറിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. വീഡിയോ പങ്കുവച്ച് ബിജെപി ദേശീയ സെക്രട്ടറി സിർസ ആം ആദ്മി സർക്കാരിനെതിരെ ആഞ്ഞടിച്ചു. മൂന്നുമസത്തിനകം മയക്കുമരുന്ന് മാഫിയകളെ അമർച്ച ചെയ്യുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ സർക്കാരിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നടുറോഡിൽ കണ്ടതെന്നും
ആപ്പ് എം.എൽ.എമാരുടെയും എംപിമാരുടെയും പിന്തുണയോടെ സംസ്ഥാനത്ത് ലഹരി മാഫിയ ശക്തമായെന്നും സിർസ തുറന്നടിച്ചു. ഭഗവന്ത് മാനിന്റെ അത്യാഗ്രഹം കാരണം യുവതലമുറയാണ് നശിക്കുന്നതെന്നും എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ സിർസ വിമർശിച്ചു.
നാഷണൽ ഹെൽത്ത് ഇൻസ്റ്റിട്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം പഞ്ചാബിലെ 35 ശതമാനം വീടുകളിലും ലഹരിവസ്തുക്കളുടെ ദുരുപയോഗം നടക്കുന്നുണ്ട്. യുവജനങ്ങൾക്കിടയിലെ ലഹരി ഉപയോഗം പഞ്ചാബിൽ പ്രതിരോധിക്കാനാവാത്ത വിധം വളർന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
BJP’s Manjinder Sirsa Shares Video Of Girl High On Drugs In Amritsar; Targets AAP Govt In Punjab For Drugs Menace#Amritsar #Punjab #AAP #Drugs #Woman #ManjinderSirsa #Video #BJP pic.twitter.com/jhAYkGCQjx
— Donjuan (@santryal) June 24, 2024