തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ വാടകയ്‌ക്ക് തുക അനുവദിച്ചു. 3 മാസത്തെ വാടകയായി 2 കോടി 40 ലക്ഷം രൂപയാണ് അനുവദിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ധനവകുപ്പിന്റെ നീക്കം. ഈ മാസം 22നാണ് പണം അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. ട്രഷറി നിയന്ത്രണത്തിൽ ഇളവു വരുത്തി അധികഫണ്ടായാണ് തുക അനുവദിച്ചത്.
സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സായിബാണ് ഹെലികോപ്റ്ററിന്റെ വാടക ആവശ്യപ്പെട്ട് മെയ് 6ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. തുടർന്ന് അടിയന്തരമായി പണം അനുവദിക്കാൻ ധനമന്ത്രി കെ.എൻ.ബാലഗോപാലിന് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.
ഡൽഹി ആസ്ഥാനമായ ചിപ്സൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റിന്റെ ഒരു മാസത്തെ വാടക 80 ലക്ഷം രൂപയാണ്.















