പാലക്കാട്: തൃത്താലയിലെ യുനാനി കേന്ദ്രത്തിൽനിന്ന് 24 ലക്ഷം രൂപയുടെ അലോപ്പതി മരുന്നുകൾ പിടിച്ചെടുത്തു, ഗുരുതര മാനസിക രോഗങ്ങൾക്ക് നൽകുന്ന മരുന്നുകളാണ് പിടിച്ചെടുത്ത്. പാറക്കൽ യുനാനി ചികിത്സാ കേന്ദ്രത്തിന്റെ ഉടമ മുഹമ്മദ് മുസ്ലിയാർ ഒളിവിലാണ്.
യുനാനി ക്ലിനിക്കിനോട് ചേർന്ന മറ്റൊരു മുറിയിലാണ് അലോപ്പതി മരുന്നുകൾ ഒളിപ്പിച്ചിരുന്നത്. 27 ബോക്സുകളിലായാണ് മരുന്നുകൾ സൂക്ഷിച്ചത്. ഗുരുതര മാനസിക രോഗങ്ങൾക്ക് മാത്രം നിർദ്ദേശിക്കുന്ന വിലക്കൂടിയ മരുന്നുകളാണ് പിടിച്ചെടുത്തവയിൽ അധികവും. കൂടാതെ ആൻറി ബയോട്ടിക്കുകളുടെ വൻ ശേഖരവും കൂട്ടത്തിലുണ്ടായിരുന്നു. അംഗീകൃത ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം വാങ്ങാവുന്ന എച്ച് 1 വിഭാഗത്തിൽ പെടുന്നവയാണ് ഈ മരുന്നുകൾ. കൃത്യമായ ലൈസൻസില്ലാതെ ഇത്തരം ഔഷധങ്ങൾ വിൽക്കുന്നത് കുറ്റകൃത്യമാണ്.
ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയപ്പോഴേക്കും വൈദ്യൻ മുഹമ്മദലി മുസ്ലിയാർ കടന്നുകളഞ്ഞിരുന്നു. അനധികൃതമായി മരുന്നുകൾ കൈവശം വെച്ച മുഹമ്മദലി മുസ്ലിയാർക്കെതിരെ നിയമനടപടികൾക്ക് ശുപാർശ ചെയ്യുമെന്ന് ഡ്രഗ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ അറിയിച്ചു. രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധ നടത്തിയത്. ഇയാൾക്ക് മറ്റ് ചികിത്സാ കേന്ദ്രങ്ങളുണ്ടോയെന്ന് പരിശോധനിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.