ആലപ്പുഴ: മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ യുവതിയെ കൊലപ്പെടുത്തിയതാണെന്ന സൂചനയിൽ നിർണായക കണ്ടെത്തലുകളുമായി പൊലീസ്. യുവതിയുടെ മൃതദേഹാവശിഷ്ടം എന്ന് സംശയിക്കുന്ന ഭാഗം സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തി. ശ്രീകലയുടെ മൃതദേഹമെന്ന് സ്ഥിരീകരിക്കുന്നതിന് വേണ്ടി ഫോറൻസിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
കലയുടെ ഭർത്താവിന്റെ വീടിരിക്കുന്ന സ്ഥലത്തെ സെപ്റ്റിക് ടാങ്കിലാണ് പരിശോധന നടക്കുന്നത്. രണ്ട് ടാങ്കുകളിലാണ് പരിശോധന പുരോഗമിക്കുന്നത്. ഭർത്താവിന്റെ ബന്ധുക്കളായ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാന്നാറിലെ ഇരുമത്തൂരിലുള്ള വീടിന്റെ പരിസരത്താണ് പരിശോധന നടക്കുന്നത്.
കലയ്‌ക്ക് 27 വയസുള്ളപ്പോഴാണ് കൊലപാതകം നടന്നത്. കലയുടെ ഭർത്താവ് ഇസ്രായേലിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.