മലയാളിയുടെ 'പുസ്തകമോഷണം' ലോകം മുഴുവൻ വൈറൽ; നടന്നത് 17 വർഷം മുമ്പ്; വിഖ്യാത എഴുത്തുകാരി ജെ.കെ റൗളിംഗ് പോലും പ്രശംസിക്കാനിടയായ കഥ ഇങ്ങനെ..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മലയാളിയുടെ ‘പുസ്തകമോഷണം’ ലോകം മുഴുവൻ വൈറൽ; നടന്നത് 17 വർഷം മുമ്പ്; വിഖ്യാത എഴുത്തുകാരി ജെ.കെ റൗളിംഗ് പോലും പ്രശംസിക്കാനിടയായ കഥ ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2024, 02:07 pm IST
FacebookTwitterWhatsAppTelegram

പുസ്തകം മോഷ്ടിച്ച മലയാളിയുടെ കഥ ജെ.കെ റൗളിം​ഗ് അറിയുകയും ‘പ്രശംസിക്കുകയും’ ചെയ്തതോടെ ലോകം മുഴുവൻ വൈറലാണ് മോഷ്ടാവ് റീസ് തോമസ്. മോഷണ കഥയെക്കുറിച്ച് മാദ്ധ്യമ വാർത്തകളിലൂടെ അറിഞ്ഞതിന് പിന്നാലെയായിരുന്നു വിശ്വപ്രസിദ്ധ എഴുത്തുകാരി ജെ.കെ റൗളിം​ഗ് തന്റെ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയത്.

“പുസ്തകം മോഷ്ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്ന് എനിക്കറിയാം. പുസ്തകങ്ങൾ ഒരിക്കലും മോഷ്ടിക്കരുത്, അത് തെറ്റാണ്. എങ്കിലും ഈ മോഷണം എനിക്ക് ഇഷ്ടപ്പെട്ടുവെന്ന കാര്യം പറയാതെ വയ്യ” എന്നായിരുന്നു ജെ.കെ റൗളിം​ഗിന്റെ പ്രതികരണം. ഇതുസംബന്ധിച്ച പോസ്റ്റ് അവർ എക്സിലാണ് പങ്കുവച്ചത്. ഒപ്പം മോഷ്ടാവായ മലയാളി യുവാവിന്റെ ചിത്രവും അവർ പങ്കുവച്ചിരുന്നു.

ഹാരിപോട്ടർ കൃതികൾ ലോകത്തിന് സമ്മാനിച്ച അതുല്യ എഴുത്തുകാരി പോസ്റ്റ് പങ്കുവച്ചതോടെ 17 വർഷം മുൻപ് നടന്ന പുസ്തക മോഷണ കഥ എഴുത്തിന്റെ ലോകത്ത് ചർച്ചയാവുകയാണ്. ഇന്ന് സഹസംവിധായകൻ എന്ന നിലയിലും എഴുത്തുകാരനായും തിളങ്ങുന്ന ‘മോഷ്ടാവ്’ ഒന്നര ദശാബ്ദം മുൻപ് നടത്തിയ മോഷണ കഥയാണ് ഏവരുടെയും ഹൃദയം കീഴടക്കുന്നത്. ആ കഥയിലേക്ക്..

2007 ജൂൺ മാസം.. മൂവാറ്റുപുഴ സ്വദേശിയായ റീസിന് അന്ന് 14 വയസ്. ഹാരിപോട്ടർ സീരീസിൽ അതുവരെ പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ പുസ്തകവും വായിച്ചുതീർത്ത മിടുക്കൻ. ആറ് പുസ്തകങ്ങൾ കൊതിയോടെ വായിച്ച് ഹോ​ഗ്വാർഡ്സിലെ മാന്ത്രിക ലോകത്തെ അത്രയേറെ ഇഷ്ടപ്പെട്ട പയ്യൻ ഏഴാമത്തെ പുസ്തകത്തെ ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. ഒടുവിൽ ഹാരിപോട്ടറിന്റെ The Deathly Hallows വായനക്കാരിലേക്ക് എത്തി. റീസിന് ഇരിക്കപ്പൊറുതി ലഭിച്ചില്ല. പുസ്തകം വായിക്കണമെങ്കിൽ ആദ്യം വാങ്ങണം. പക്ഷെ അതിനുള്ള പണമില്ല. തന്റെ സുഹൃത്തുക്കളുമായി ഈ വിഷയം റീസ് സംസാരിച്ചു. ഒടുവിൽ മോഷ്ടിക്കാമെന്നായി. എന്നാൽ റീസിന് വിദ​ഗ്ധമായി മോഷ്ടിക്കാൻ കഴിയില്ലെന്ന് കൂട്ടുകാർ മുന്നറിയിപ്പ് നൽകി. എന്തുവന്നാലും ഈ പുസ്തകം മോഷ്ടിച്ചിട്ട് തന്നെ കാര്യമെന്നായി റീസ്. സർവധൈര്യവും സംഭരിച്ച് ബുക്ക് സ്റ്റാളിൽ കയറിയ 14കാരൻ ഇരുചെവിയറിയാതെ പുസ്തകം മോഷ്ടിച്ചു. ഉടൻ പുറത്തിറങ്ങി, കിട്ടിയ ബസിൽ വലിഞ്ഞുകയറി വീട്ടിലെത്തി. പുസ്തകം ക്ലാസിൽ കൊണ്ടുവന്ന് കൂട്ടുകാരുടെ മുൻപിൽ സ്റ്റാറാവുകയും ചെയ്തു.

പിടിക്കപ്പെടാതിരുന്നതിനാൽ പുസ്തകം മോഷ്ടിക്കാനുള്ള ആർജവം കിട്ടിയ റീസ് അതേ ബുക്ക് സ്റ്റാളിൽ വീണ്ടുമെത്തി. എന്നാൽ ഇത്തവണ പെട്ടു, കടക്കാർ പൊക്കി. മോഷ്ടിക്കാൻ ശ്രമിച്ചതല്ലെന്ന് വരുത്തി തീർക്കാൻ പല നുണയും റീസ് പടച്ചുവിട്ടു. തനിക്ക് മോഷ്ടിക്കേണ്ടതില്ലെന്നും ഇതേ പുസ്തകം തന്റെ വീട്ടിലുണ്ടെന്നും റീസ് കള്ളം പറഞ്ഞു. എങ്കിൽ ആ പുസ്തകം കൊണ്ട് വരൂ എന്നായി കടക്കാർ. ഇല്ലെങ്കിൽ നാളെ സ്കൂളിൽ വന്ന് മോഷണ ശ്രമം എല്ലാവരോടും പറയുമെന്നും അവർ ഭീഷണിപ്പെടുത്തി. ജീവനും കൊണ്ട് ഓടിയ റീസ് പിന്നീട് ആ വഴിക്ക് തിരിഞ്ഞുനോക്കിയില്ല. ബുക്ക് സ്റ്റാളിൽ ഉള്ളവർ റീസിനെ തെരഞ്ഞ് വന്നതുമില്ല.

വർഷങ്ങൾ പിന്നിട്ടു. റീസ് വലുതായി. പുസ്തകങ്ങളെ സ്നേഹിച്ച പയ്യൻ സിനിമകളുടെ സഹസംവിധായകനായി. ഒരിക്കൽ ഒരു വേദിയിൽ വച്ച് തന്റെ പുസ്തക മോഷണ കഥ അദ്ദേഹം പങ്കുവച്ചപ്പോൾ ആളുകൾ ആകാംക്ഷയോടെ കേട്ടിരുന്നത് റീസിന് പ്രോത്സാഹനമേകി. ഇതോടെ ഇക്കാര്യം സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പായി റീസ് പങ്കുവച്ചു. നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ സഹോദരി ഇത് കാണാനിടയാവുകയും കമന്റ് ഇടുകയും ചെയ്തു. “നിന്റെ അനുഭവം നീയൊരു പുസ്കമാക്ക്, എന്നിട്ട് നീ മോഷ്ടിച്ച കടയിൽ തന്നെ അത് വിൽക്കാൻ വെക്കൂ.” എന്നായിരുന്നു അവർ പറഞ്ഞത്. ഒടുവിൽ 90’S കിഡ്സ് എന്ന പേരിൽ പുസ്തകമിറക്കിയ റീസ് അതിൽ തന്റെ മോഷണകഥ വിവരിച്ചു.

മോഷ്ടിച്ച കടയിൽ ‘മോഷണ കഥ’ പുസ്തകമായി വിൽക്കാൻ ഇരിക്കുന്നത് കണ്ടതിന് ശേഷം കടയുടമയോട് എല്ലാകാര്യങ്ങളും റീസ് തുറന്നുപറഞ്ഞു. 17 വർഷം മുൻപ് മോഷണ ശ്രമത്തിനിടെ പിടികൂടിയ പയ്യനെ വിറപ്പിച്ച് വിട്ട അവർ ഇന്ന് സ്നേഹത്തോടെ ചേർത്തുപിടിച്ചു. റീസിന്റെ പുസ്തകത്തിൽ അവന്റെ ഒപ്പ് വാങ്ങിച്ച Author Signed കോപ്പിയായി ഇതിവിടെ വിൽക്കുമെന്ന് അറിയിച്ചു. അതോടെ മോഷണകഥയ്‌ക്ക് മധുരമുള്ള ക്ലൈമാക്സായി.

മോഷണം തെറ്റാണ്, ശിക്ഷാർഹമായ കുറ്റമാണ്, പക്ഷെ റീസിന്റെ മോഷണം ഹൃദയങ്ങൾ കീഴടക്കുകയാണ്. കാരണം അത്രയേറെ മധുരമുള്ള ഓർമയായി ആ മോഷണം ഇന്നു മാറിയിരിക്കുന്നു..

Tags: theftBookJK Rowling
ShareTweetSendShare

More News from this section

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies