പാലക്കാട്: മരുതറോഡ് കൂട്ടുപാതയിൽ പ്രവർത്തിക്കുന്ന സർക്കാരിന്റെ നിർഭയ കേന്ദ്രത്തിൽ നിന്ന് പെൺകുട്ടികളെ കാണാതായി. 19 പെൺകുട്ടികളാണ് സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് പുറത്തുചാടിയത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ പൊലീസ് പെൺകുട്ടികളെ കണ്ടെത്തി.
പെൺകുട്ടികളെ കാണാതായതിനെ തുടർന്ന് നിർഭയ കേന്ദ്രം അധികൃതരാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആദ്യം 15 പേരെയും രാത്രി ഒരു മണിയോടെ നാലു പേരെയും കണ്ടെത്തുകയായിരുന്നു.പോക്‌സോ കേസുകളിലെ അതിജീവിതകൾ ഉൾപ്പെടെയുള്ളവരാണ് ഇന്നലെ പുറത്തുചാടിയത്. വീട്ടിലേക്ക് തിരികെ പോകണമെന്ന് പെൺകുട്ടികൾ നിരന്തരം ആവശ്യപ്പെട്ടിരുന്നതായി കസബ ഇൻസ്‌പെക്ടർ പറഞ്ഞു.















