ന്യൂഡൽഹി: 58 വർഷത്തെ സ്വയം സേവകരുടെ കാത്തിരിപ്പിന് വിരാമം. ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതിന് ജീവനക്കാർക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്രസർക്കാർ നീക്കി.
ഉത്തരവിന്റെ പകർപ്പ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ചു. 58 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1966ൽ പുറത്തിങ്ങിയ ഒരു ഭരണഘനാ വിരുദ്ധമായ ഉത്തരവ് നരേന്ദ്രമോദി സര്‍ക്കാര്‍ പിൻവലിച്ചതായി അദ്ദേഹം കുറിച്ചു.
The unconstitutional order issued 58 years ago, in 1966, imposing a ban on Govt employees taking part in the activities of the Rashtriya Swayamsevak Sangh has been withdrawn by the Modi Govt. The original order shouldn’t have been passed in the first place.
The ban was imposed… pic.twitter.com/Gz0Yfmftrp
— Amit Malviya (@amitmalviya) July 22, 2024
നിരോധനത്തിൽ കോൺഗ്രസിന്റേയും ഇന്ദിരയുടേയും പങ്കും അദ്ദേഹം പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ” 1966 നവംബർ 7 ന് പാർലമെൻ്റിൽ ഗോഹത്യക്കെതിരെ വൻ പ്രതിഷേധം നടന്നതിന് പിന്നാലെയാണ് ആദ്യം നിരോധനം ഏർപ്പെടുത്തിയത്. ഇതിന് പിന്നാലെ ആർഎസ്എസിനും ജനസംഘത്തിനും വേണ്ടി ലക്ഷങ്ങൾ ഒത്തുകൂടി. പൊലീസ് വെടിവെപ്പിൽ പലരും മരിച്ചു. ആർഎസ്എസിന്റെയും ജനസംഘത്തിന്റെയും സ്വാധീനം കണ്ട് നടുങ്ങിയ ഇന്ദിരാഗാന്ധി സർക്കാർ, 1966 നവംബർ 30-ന്, ജീവനക്കാരെ ആർഎസ്എസിൽ ചേരുന്നത് വിലക്കി”, അമിത് മാളവ്യ പറഞ്ഞു.















