വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ സുന്നി- ഷിയാ സായുധകലാപം; 36 മരണം; 166 പേർക്ക് പരിക്ക് ; മരണസംഖ്യ 400 കവിഞ്ഞുവെന്ന് സോഷ്യൽ മീഡിയ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ സുന്നി- ഷിയാ സായുധകലാപം; 36 മരണം; 166 പേർക്ക് പരിക്ക് ; മരണസംഖ്യ 400 കവിഞ്ഞുവെന്ന് സോഷ്യൽ മീഡിയ

നടക്കുന്നത് ഷിയാ വംശഹത്യയെന്നും ആരോപണം.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 04:55 pm IST
People wave flags and celebrate at a national day rally during the country's 69th Independence Day in Peshawar, Pakistan, August 14, 2015. REUTERS/Khuram Parvez

People wave flags and celebrate at a national day rally during the country's 69th Independence Day in Peshawar, Pakistan, August 14, 2015. REUTERS/Khuram Parvez

FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിലെ കുറം ജില്ലയിൽ കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന സുന്നി- ഷിയാ ഗോത്രവർഗ സംഘട്ടനങ്ങളിൽ വൻ നാശനനഷ്ടം. സായുധ ഏറ്റുമുട്ടലുകളിൽ 36 പേരെങ്കിലും കൊല്ലപ്പെടുകയും 166-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് എന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു .എന്നാൽ ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പുറത്തു വിടുന്ന കണക്കനുസരിച്ച് മരണസംഖ്യ 400 കവിഞ്ഞു.

അഫ്ഗാനിസ്താനുമായി അതിർത്തി പങ്കിടുന്ന ഈ പ്രദേശത്തിന് സുന്നി- ഷിയാ വിഭാഗങ്ങൾക്കിടയിലുള്ള വിഭാഗീയ സംഘട്ടനങ്ങളുടെ കലുഷിതമായ ചരിത്രമുണ്ട്. അപ്പർ കുറം ജില്ലയിലെ ബൊഷേര ഗ്രാമത്തിൽ അഞ്ച് ദിവസം മുമ്പ് കനത്ത ഏറ്റുമുട്ടലുകൾ ആരംഭിച്ചതായി ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടുണ്ട്.

ഏതാനും ദിവസങ്ങൾ മുമ്പ് ഭൂമി തർക്കത്തെ തുടർന്ന് ഇരു ഗോത്ര വിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായിരുന്നു.തുടർന്ന് പീവാർ, താംഗി, ബാലിഷ്‌ഖേൽ, ഖാർ കാലായ്, മഖ്ബൽ, കുഞ്ച് അലിസായ്, പാരാ ചംകാനി, കർമാൻ തുടങ്ങിയ പ്രദേശങ്ങളിലേക്കും സംഘർഷം വ്യാപിച്ചു.


മോർട്ടാർ ഷെല്ലുകളും റോക്കറ്റ് ലോഞ്ചറുകളും ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങൾ എതിരാളികൾ പരസ്പരം ഉപയോഗിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. കുറം ആദിവാസി ജില്ലയിലെ പ്രധാന നഗരങ്ങളായ പരച്ചിനാർ, സദ്ദ എന്നിവിടങ്ങളിൽ മോർട്ടാർ, റോക്കറ്റ് ഷെല്ലുകളും പ്രയോഗിച്ചതായി റിപ്പോർട്ട് ഉണ്ട് . പ്രദേശത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാർക്കറ്റുകളും അടച്ചു, പ്രധാന റോഡുകളിൽ പകൽ സമയത്ത് ഗതാഗതം തടസ്സപ്പെട്ടുട്ടുണ്ട്.

എന്നാൽ ആദിവാസി മൂപ്പന്മാർ, സൈനിക നേതൃത്വം, പോലീസ്, ജില്ലാ ഭരണകൂടം എന്നിവരുടെ സഹായത്തോടെ ബൊഷെര, മാലിഖേൽ, ദന്ദർ പ്രദേശങ്ങളിൽ ഷിയാ, സുന്നി ഗോത്രങ്ങൾ തമ്മിൽ ഉടമ്പടി ഉണ്ടാക്കിയതായി പോലീസ് പറഞ്ഞു. എങ്കിലും ജില്ലയുടെ മറ്റു ചില ഭാഗങ്ങളിൽ ഇപ്പോഴും വെടിവയ്പ്പ് തുടരുകയാണ്. ശേഷിക്കുന്ന പ്രദേശങ്ങളിലും വെടിനിർത്തൽ കരാറിൽ ഏർപ്പെടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

സംഘർഷത്തിന്റെ മൂലകാരണം വിവിധ ഷിയാ സുന്നി ഗോത്രങ്ങൾ തമ്മിലുള്ള ഭൂമി തർക്കമാണ്. സാഹചര്യത്തെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങളുടെ കവറേജ് പരിമിതമാണ് എന്നാലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സംഘർഷങ്ങളുടെയും ആളപായങ്ങളുടെയും റിപ്പോർട്ടുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പലരും അക്രമത്തെ ഒരു വംശീയസംഘട്ടനമായി മുദ്രകുത്തുകയും, ‘ഷിയാ സമുദായത്തിനെതിരായ വംശഹത്യ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

പ്രാദേശിക ആശുപത്രികളിലും മാർക്കറ്റുകളിലും മരുന്നുകൾ തീർന്നതായി എംഎൻഎ എഞ്ചിനീയർ ഹമീദ് ഹുസൈൻ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ നടപ്പാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്രവിശ്യാ അസംബ്ലി അംഗം അലി ഹാദി ഇർഫാനി ആവശ്യപ്പെട്ടു. പരചിനാറിലെ അശാന്തിക്ക് ഉത്തരവാദികൾ സമാധാനത്തിന് പകരം യുദ്ധം തേടുകയാണെന്ന് മജ്‌ലിസ് വഹ്ദത്ത് മുസ്‌ലിമീൻ പാകിസ്താൻ ചെയർമാൻ സെനറ്റർ അല്ലാമ രാജ നാസിർ അബ്ബാസ് ജാഫരി ആരോപിച്ചു.

പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി ഖൈബർ പഖ്തൂൺഖ്വയിലെ കുറം ഏജൻസി ജില്ലയിൽ ഗോത്രവർഗ വിഭാഗങ്ങൾ തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സായുധ ഏറ്റുമുട്ടലുകളിൽ അഗാധമായ ദുഃഖവും ആശങ്കയും പ്രകടിപ്പിച്ചു.

Tags: Khyber PakhtunkhwaShia MosqueKurram tribal districtShia-Sunni clash in Pakistan
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies