വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ സുന്നി- ഷിയാ സായുധകലാപം; 36 മരണം; 166 പേർക്ക് പരിക്ക് ; മരണസംഖ്യ 400 കവിഞ്ഞുവെന്ന് സോഷ്യൽ മീഡിയ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ സുന്നി- ഷിയാ സായുധകലാപം; 36 മരണം; 166 പേർക്ക് പരിക്ക് ; മരണസംഖ്യ 400 കവിഞ്ഞുവെന്ന് സോഷ്യൽ മീഡിയ

നടക്കുന്നത് ഷിയാ വംശഹത്യയെന്നും ആരോപണം.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 04:55 pm IST
People wave flags and celebrate at a national day rally during the country's 69th Independence Day in Peshawar, Pakistan, August 14, 2015. REUTERS/Khuram Parvez

People wave flags and celebrate at a national day rally during the country's 69th Independence Day in Peshawar, Pakistan, August 14, 2015. REUTERS/Khuram Parvez

FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിലെ കുറം ജില്ലയിൽ കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന സുന്നി- ഷിയാ ഗോത്രവർഗ സംഘട്ടനങ്ങളിൽ വൻ നാശനനഷ്ടം. സായുധ ഏറ്റുമുട്ടലുകളിൽ 36 പേരെങ്കിലും കൊല്ലപ്പെടുകയും 166-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് എന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു .എന്നാൽ ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പുറത്തു വിടുന്ന കണക്കനുസരിച്ച് മരണസംഖ്യ 400 കവിഞ്ഞു.

അഫ്ഗാനിസ്താനുമായി അതിർത്തി പങ്കിടുന്ന ഈ പ്രദേശത്തിന് സുന്നി- ഷിയാ വിഭാഗങ്ങൾക്കിടയിലുള്ള വിഭാഗീയ സംഘട്ടനങ്ങളുടെ കലുഷിതമായ ചരിത്രമുണ്ട്. അപ്പർ കുറം ജില്ലയിലെ ബൊഷേര ഗ്രാമത്തിൽ അഞ്ച് ദിവസം മുമ്പ് കനത്ത ഏറ്റുമുട്ടലുകൾ ആരംഭിച്ചതായി ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടുണ്ട്.

ഏതാനും ദിവസങ്ങൾ മുമ്പ് ഭൂമി തർക്കത്തെ തുടർന്ന് ഇരു ഗോത്ര വിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായിരുന്നു.തുടർന്ന് പീവാർ, താംഗി, ബാലിഷ്‌ഖേൽ, ഖാർ കാലായ്, മഖ്ബൽ, കുഞ്ച് അലിസായ്, പാരാ ചംകാനി, കർമാൻ തുടങ്ങിയ പ്രദേശങ്ങളിലേക്കും സംഘർഷം വ്യാപിച്ചു.


മോർട്ടാർ ഷെല്ലുകളും റോക്കറ്റ് ലോഞ്ചറുകളും ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങൾ എതിരാളികൾ പരസ്പരം ഉപയോഗിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. കുറം ആദിവാസി ജില്ലയിലെ പ്രധാന നഗരങ്ങളായ പരച്ചിനാർ, സദ്ദ എന്നിവിടങ്ങളിൽ മോർട്ടാർ, റോക്കറ്റ് ഷെല്ലുകളും പ്രയോഗിച്ചതായി റിപ്പോർട്ട് ഉണ്ട് . പ്രദേശത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാർക്കറ്റുകളും അടച്ചു, പ്രധാന റോഡുകളിൽ പകൽ സമയത്ത് ഗതാഗതം തടസ്സപ്പെട്ടുട്ടുണ്ട്.

എന്നാൽ ആദിവാസി മൂപ്പന്മാർ, സൈനിക നേതൃത്വം, പോലീസ്, ജില്ലാ ഭരണകൂടം എന്നിവരുടെ സഹായത്തോടെ ബൊഷെര, മാലിഖേൽ, ദന്ദർ പ്രദേശങ്ങളിൽ ഷിയാ, സുന്നി ഗോത്രങ്ങൾ തമ്മിൽ ഉടമ്പടി ഉണ്ടാക്കിയതായി പോലീസ് പറഞ്ഞു. എങ്കിലും ജില്ലയുടെ മറ്റു ചില ഭാഗങ്ങളിൽ ഇപ്പോഴും വെടിവയ്പ്പ് തുടരുകയാണ്. ശേഷിക്കുന്ന പ്രദേശങ്ങളിലും വെടിനിർത്തൽ കരാറിൽ ഏർപ്പെടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

സംഘർഷത്തിന്റെ മൂലകാരണം വിവിധ ഷിയാ സുന്നി ഗോത്രങ്ങൾ തമ്മിലുള്ള ഭൂമി തർക്കമാണ്. സാഹചര്യത്തെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങളുടെ കവറേജ് പരിമിതമാണ് എന്നാലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സംഘർഷങ്ങളുടെയും ആളപായങ്ങളുടെയും റിപ്പോർട്ടുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പലരും അക്രമത്തെ ഒരു വംശീയസംഘട്ടനമായി മുദ്രകുത്തുകയും, ‘ഷിയാ സമുദായത്തിനെതിരായ വംശഹത്യ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

പ്രാദേശിക ആശുപത്രികളിലും മാർക്കറ്റുകളിലും മരുന്നുകൾ തീർന്നതായി എംഎൻഎ എഞ്ചിനീയർ ഹമീദ് ഹുസൈൻ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ നടപ്പാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്രവിശ്യാ അസംബ്ലി അംഗം അലി ഹാദി ഇർഫാനി ആവശ്യപ്പെട്ടു. പരചിനാറിലെ അശാന്തിക്ക് ഉത്തരവാദികൾ സമാധാനത്തിന് പകരം യുദ്ധം തേടുകയാണെന്ന് മജ്‌ലിസ് വഹ്ദത്ത് മുസ്‌ലിമീൻ പാകിസ്താൻ ചെയർമാൻ സെനറ്റർ അല്ലാമ രാജ നാസിർ അബ്ബാസ് ജാഫരി ആരോപിച്ചു.

പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി ഖൈബർ പഖ്തൂൺഖ്വയിലെ കുറം ഏജൻസി ജില്ലയിൽ ഗോത്രവർഗ വിഭാഗങ്ങൾ തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സായുധ ഏറ്റുമുട്ടലുകളിൽ അഗാധമായ ദുഃഖവും ആശങ്കയും പ്രകടിപ്പിച്ചു.

Tags: Khyber PakhtunkhwaShia MosqueKurram tribal districtShia-Sunni clash in Pakistan
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies