ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിൽ ഇടപെട്ട് കേന്ദ്രം. അടിയന്തര സഹായമെത്തിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ച് ദുരന്തത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാനമന്ത്രി സംസാരിച്ചു.
Distressed by the landslides in parts of Wayanad. My thoughts are with all those who have lost their loved ones and prayers with those injured.
Rescue ops are currently underway to assist all those affected. Spoke to Kerala CM Shri @pinarayivijayan and also assured all possible…
— Narendra Modi (@narendramodi) July 30, 2024
കേരളത്തിന് എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.
The Prime Minister has announced an ex-gratia of Rs. 2 lakh from PMNRF for the next of kin of each deceased in the landslides in parts of Wayanad. The injured would be given Rs. 50,000. https://t.co/1RSsknTtvo
— PMO India (@PMOIndia) July 30, 2024
രക്ഷാദൗത്യത്തിന് സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. കണ്ണൂർ കന്റോൺമെന്റിൽ നിന്ന് കരസേനയുടെ രണ്ട് സംഘങ്ങൾ വയനാട്ടിലേക്ക് പുറപ്പെട്ടു. വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ സുളൂരിൽ നിന്നും കോയമ്പത്തൂരിൽ നിന്നുമെത്തും.
ചൂരൽമലയിൽ ഉരുളെടുത്തത് 19 ജീവനുകളാണ്. ഓരോ നിമിഷവും മരണസംഖ്യ ഉയരുന്ന സാഹചര്യമാണുള്ളത്. 40-ലേറെ പേർ പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. മഴ കനക്കുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്.















