ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇൻഷുറൻസ് നടപടികൾ വേഗത്തിലാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ധനകാര്യമന്ത്രാലയം. കേന്ദ്രസർക്കാരും ധനകാര്യമന്ത്രാലയവും ദുരിത ബാധിതർക്കൊപ്പം നിൽക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ.
എൽഐസി, നാഷണൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷുറൻസ്, ഒറിയന്റൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് എന്നീ കമ്പനികൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇൻഷുറൻസ് കമ്പനികൾ പോളിസി ഉടമകളെ ബന്ധപ്പെടണമെന്നും പണം വേഗത്തിൽ വിതരണം ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
In view of the unfortunate landslide incident and heavy rains in Kerala, the government has mandated the Public Sector Insurance companies (PSICs), including Life Insurance Corporation of India (LIC) @LICIndiaForever, National Insurance @NICLofficial, New India Assurance…
— Ministry of Finance (@FinMinIndia) August 3, 2024
“>
ഇതിന്റെ ഭാഗമായി ഡോക്യുമെന്റേഷൻ നടപടികളിൽ ഇളവു വരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയ്‌ക്ക് കീഴിലുള്ള പോളിസി ഉടമകളുടെ ക്ലെയിം തുക വേഗത്തിൽ വിതരണം ചെയ്യാൻ എൽഐസിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനികൾ അർഹരായവരുടെ ക്ലെയിമുകൾ വേഗത്തിൽ തീർപ്പാക്കി പണം നൽകുന്നുണ്ടോയെന്ന് ജനറൽ ഇൻഷുറൻസ് കൗൺസിൽ വിലയിരുത്തും. ക്ലെയിം ചെയ്യുന്നവർക്ക് വേണ്ടി പ്രത്യേക പോർട്ടൽ ആരംഭിക്കുമെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു.















