പാരിസ് ഒളിമ്പിക്സിലെ സ്വർണ മെഡൽ ജേതാവ് അർഷദ് നദീമിന്റെ വിജയത്തിൽ പ്രതികരണവുമായി മാതാവ്. “നീരജും എനിക്ക് മകനെ പോലെയാണ്. അവന് വേണ്ടിയും പ്രാർത്ഥിച്ചിരുന്നു. അവൻ അർഷദിന്റെ സഹോദരനും സുഹൃത്തുമാണ്. തോൽവിയും ജയവുമൊക്കെ ഭാഗ്യവും കൂടി സംബന്ധിക്കുന്നതാണ്. നദീമിനെ പിന്തുണച്ചവരോടും അവന് വേണ്ടി പ്രാർത്ഥിച്ചവരോടും നന്ദി പറയുന്നു’—–അർഷദിന്റെ മാതാവ് പറഞ്ഞു.
നേരത്തെ നീരജ് ചോപ്രയുടെ മാതാവ് സരോജ് ദേവിയും സമാനമായ കാര്യം പറഞ്ഞിരുന്നു. “വെള്ളി മെഡൽ ലഭിച്ചതിൽ ഏറെ സന്തോഷം. സ്വർണം നേടിയ അർഷദും എന്റെ മകനെ പോലെയാണ്’ എന്നായിരുന്നു സരോജ് ദേവി പറഞ്ഞത്. കെട്ടിട തൊഴിലാളിയുടെ മകനായ അർഷദ് കഠിനാദ്ധ്വാനത്തിനൊടുവിലാണ് പാരിസ് ഒളിമ്പിക്സിനെത്തിയത്.
നീരജ് ചോപ്ര രണ്ടാം ശ്രമത്തിലാണ് 89.45 ദൂരം താണ്ടിയാണ് വെള്ളിമെഡൽ നേടിയത്. പാകിസ്താൻ താരം അർഷദ് നദീമാണ് ഇതേ വിഭാഗത്തിൽ ഒളിമ്പിക്സ് റെക്കോർഡോടെ സ്വർണം നേടിയത്. താരവും രണ്ടാമത്തെ ശ്രമത്തിലാണ് 92.97 മീറ്റർ താണ്ടി ചരിത്ര സ്വർണമണിഞ്ഞത്.
“If mothers ran the world, there would be no hate, no wars. #ArshadNadeem‘s mother: ‘Neeraj Chopra is like a son to me. I prayed for him too.’ (courtesy indyurdu) #NeerajChopra‘s mother: ‘We’re happy with silver. The one who won gold (Arshad Nadeem) is also my child.'”… pic.twitter.com/hCHGGZ6c30
— Ghulam Abbas Shah (@ghulamabbasshah) August 9, 2024
“>