വിവാഹമോചിതരായ സ്ത്രീകൾക്ക് ഭർത്താവിൽ നിന്നും ജീവനാംശം ലഭിക്കാൻ അർഹതയുണ്ട്. എന്നാൽ ഒരു സ്ത്രീ ആവശ്യപ്പെട്ട തുക കേട്ട് കോടതി തന്നെ ഞെട്ടി. ഭർത്താവ് പ്രതിമാസം 6 ലക്ഷം രൂപ നൽകണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം. ആവശ്യം ഉന്നയിച്ച് കൊണ്ട് അഭിഭാഷകൻ കോടതിയിൽ വാദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ചെരിപ്പുകൾ, വസ്ത്രങ്ങൾ, വളകൾ തുടങ്ങിയവ വാങ്ങാൻ പ്രതിമാസം 15,000 രൂപയോളം ചെലവ് വരുമെന്ന് അഭിഭാഷൻ കോടതിയെ അറിയിച്ചു. വീട്ടിലെ ഭക്ഷണത്തിന് മാത്രം 60,000 രൂപ വേണം. കൂടാതെ കാൽമുട്ടിന് വേദനയുണ്ടെന്നും ഫിസിയോതെറാപ്പിയ്‌ക്കും മറ്റ് മരുന്നുകൾക്കുമായി 4-5 ലക്ഷം രൂപ ആവശ്യമാണെന്നും യുവതിയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
ഒരു സ്ത്രീക്ക് ഒരു മാസം ജീവിക്കാൻ 6,16,300 രൂപ വേണമെന്ന് ദയവായി കോടതിയിൽ പറയരുതെന്ന് ജഡ്ജി പറഞ്ഞു. ഇത്രയും തുക ചെലവ് വരുന്നെങ്കിൽ സ്വയം സമ്പാദിക്കണം. അല്ലാതെ ഭർത്താവിന്റെ തലയിലേക്ക് എല്ലാം വെച്ച് കൊടുക്കരുതെന്ന്, ജഡ്ജി പറഞ്ഞു. ന്യായമായ തുകയുമായി ഹാജരാകാൻ യുവതിയുടെ അഭിഭാഷകനോട് ജഡ്ജി ആവശ്യപ്പെട്ടു.
Marriage is Scary Guys 😳
Wife ask for ₹6,16,300 per month as Maintenance 😳
Wife asked this amount for herself, she Didn’t have Any Children 🤔
Hats off to the Judge Who Said “If she want to spend this much, let her earn, not on the husband” #viralvideo pic.twitter.com/OoP2JIlL5k
— Anuj Prajapati (@anujprajapati11) August 21, 2024
ബെംഗളൂരു സ്വദേശിനിയായ രാധ മുനുകുന്തലയാണ് തുക വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കർണ്ണാടക ഹൈക്കോടതിയെ സമീപിച്ചത്. 2023 ൽ കുടുംബ കോടതി
ഭർത്താവ് നരസിംഹയിൽ നിന്ന് 50,000 രൂപ പ്രതിമാസ ജീവനാംശം അനുവദിച്ചിരുന്നു. തുക അപര്യാപ്തമെന്ന് ചൂണ്ടിക്കാണ്ടിയാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്.















