പാലക്കാട്: നെന്മാറയിൽ 17-കാരനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ ബാലവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഡിവൈഎസ്പി റാങ്കിൽ കുറയാത്താ ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ ചെയർമാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. നെന്മാറ എസ്എച്ച്ഒയോട് റിപ്പോ4ട്ട് ആവശ്യപ്പെട്ടു.
സെപ്റ്റംബർ 10-ന് പാലക്കാട് ഗസ്റ്റ് ഹൗസിൽ നടക്കുന്ന മനുഷ്യവകാശ സിറ്റിംഗിൽ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്നും നിർദ്ദേശമുണ്ട്. ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോർട്ടിൽ എസ്ഐ ആക്രമിച്ചിട്ടില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് 17-കാരനെ പൊലീസ് മർദ്ദിച്ചത്. വാഹത്തിനടുത്തേക്ക് വിളിച്ചു വരുത്തിയ ശേഷം മുടിയിൽ പിടിച്ചുവലിച്ച് മർദ്ദിച്ചെന്നായിരുന്നു ആരോപണം. നാല് പൊലീസുകാരാണ് മർദ്ദിച്ച സമയത്ത് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് കുട്ടി പറയുന്നത്. നെന്മാറ പൊലീസ് സ്റ്റേഷനിലെ എസ്ഐയാണ് മർദ്ദിച്ചത്. മുഖത്ത് പരുക്കേറ്റ 17-കാരൻ നിലവിൽ നെന്മാറ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.















