ന്യൂഡൽഹി: ഇന്ത്യയുടെ ആണവ അന്തർവാഹിനി പദ്ധതിക്ക് ഊർജ്ജം പകരാൻ മൂന്നാം ആണവ അന്തർവാഹിനി പ്രവർത്തന സജ്ജമാകുന്നു. മൂന്നാം ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി (എസ്എസ്ബിഎൻ) ഐഎൻഎസ് അരിധമൻ വരുന്ന ആറ് മാസത്തിനുള്ളിൽ കമ്മീഷൻ ചെയ്യുമെന്നാണ് വിവരം.
ഐഎൻഎസ് അരിഹന്ത്, ഐഎൻഎസ് അരിഘട്ട് എന്നിവയെ അപേക്ഷിച്ച് ഐഎൻഎസ് അരിധമൻ വലുതാണ്.
3,000 കിലോമീറ്റർ പരിധിയുള്ള കെ-4 മിസൈലുകളും ഇത് വഹിക്കുള്ള കഴിവുമുണ്ട്. 750 കിലോമീറ്റർ ദൂരമുള്ള കെ-15 മിസൈലുകൾ സജ്ജമാക്കിയതാണ് ഐഎൻഎസ് അരിഘട്ട്.
ചൈനയുമായുള്ള സൈനിക ഏറ്റുമുട്ടൽ തുടരുന്നതിനിടയിൽ ഐഎൻഎസ് അരിധമൻ പ്രതിരോധമേഖലയ്‌ക്ക് കരുത്തേകും. മാസങ്ങളോളം വെള്ളത്തിനിടയിൽ നിൽക്കാൻ എസ്എസ്ബിഎന്നുകൾക്ക് സാധിക്കും. പ്രാരംഭഘട്ടത്തിൽ തന്നെ എതിരാളിയെ തടയാൻ ഇവയ്‌ക്ക് സാധിക്കും. ഐഎൻഎസ് അരിഘട്ട് കമ്മീഷൻ ചെയ്യുന്ന വേളയിലാണ് പ്രതിരോധ മന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. നാലാം എസ്എസ്ബിഎന്നിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഇന്ത്യയുടെ നാവിക യുദ്ധശേഷിയിൽ വിപ്ലവം സൃഷ്ടിക്കാൻ ഇവയ്‌ക്ക് സാധിക്കുമെന്ന് തീർച്ച.















