രണ്ട് കൈകളോടുകൂടിയ ഗണപതി വിഗ്രഹം; കൽപവൃക്ഷത്തിന് തുല്യമായി അനുഗ്രഹം വർഷിക്കുന്ന പിള്ളിയാർപട്ടി കർപ്പക വിനായകൻ; ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രം
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

രണ്ട് കൈകളോടുകൂടിയ ഗണപതി വിഗ്രഹം; കൽപവൃക്ഷത്തിന് തുല്യമായി അനുഗ്രഹം വർഷിക്കുന്ന പിള്ളിയാർപട്ടി കർപ്പക വിനായകൻ; ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 07:43 am IST
FacebookTwitterWhatsAppTelegram

ഗണങ്ങളുടെ അധിപനാണ് ഗണപതി. ഗണപതി ഭഗവാനെ വന്ദിച്ച് കൊണ്ട് ദിവസം ആരംഭിച്ചാൽ തടസങ്ങൾ ഒഴിയുമെന്നാണ് വിശ്വാസം. ഗണപതി ക്ഷേത്ര ദർശനവും അത്യുത്തമം. കേരളത്തിന് പുറത്തുള്ള ഗണപതി ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതും പുരാതനവുമായ ക്ഷേത്രമാണ് പിള്ളിയാർപട്ടി കർപ്പക വിനായക ക്ഷേത്രം.

തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലാണ് അതിപുരാതനമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏഴാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിർമിച്ചത്. ഗുഹാക്ഷേത്രമെന്ന് തോന്നിപ്പിക്കും വിധത്തിൽ പാറ തുരന്നാണ് ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത്. തമിഴകത്തിന്റെ പ്രതീകമായ തഞ്ചാവൂർ ക്ഷേത്രം പണികഴിപ്പിച്ച രാജരാജ ചോളനും പാണ്ഡ്യ രാജവംശവും ദക്ഷിണേന്ത്യൻ പൈതൃകത്തിന് നൽകിയ സംഭാവനകളുടെ സാക്ഷ്യമാണ് കർപ്പക വിനായകർ ക്ഷേത്രം.

ഉള്ളിലെ പ്രാകാരത്തിലാണ് ഗണേശ ഭഗവാൻ. രണ്ട് കൈകളോടുകൂടിയ ഗണപതി വിഗ്രഹമാണിവിടെ. അത്യപൂർവമായ ഈ വിഗ്രഹം ലോകത്ത് തന്നെ രണ്ടിടത്ത് മാത്രമേയുള്ളൂ. വലംപിരി ഗണപതിയാണ്. ആറടി ഉയരവും അഞ്ച് അടിയോളം വീതിയുമുള്ള മൂർത്തിയാണ്. നാല് കൈകൾ ഉള്ളതിൽ ഇടതുഭാഗത്തെ ഒരു കൈ ഉദരഭാഗത്ത് വിശ്രമിക്കുന്ന വിധത്തിലാണ്. വലതുകരങ്ങളിലൊന്നിൽ ശിവലിംഗമുണ്ട്. എല്ലാ മാസവും ചതുർത്ഥിനാളിൽ‌ മൂഷികവാഹനത്തിൽ ഗണേശഭഗവാനെ ക്ഷേത്രത്തിന് ചുറ്റും എഴുന്നള്ളിക്കും. സമനാതകളില്ലാത്ത വിനായകൻ കൽപകവൃക്ഷത്തിന് തുല്യമായി അനുഗ്രഹം വർഷിക്കുന്നതിനാലാണ് കർപ്പക വിനായകൻ എന്നറിയപ്പെടുന്നത്.

വടക്ക് ഭാഗത്തേക്ക് അഭിമുഖമായാണ് വിനായക പ്രതിഷ്ഠ. നിത്യവും നാല് അഭിഷേകമുണ്ട്. രാവിലെ ആറ് മുതൽ 6.30 വരെ തിരുവാണ്ടാൾ അഭിഷേകം, രാവിലെ 8.30-9.30 വരെ കാലശാന്തി അഭിഷേകം, 11.30-12 മണി വരെ ഉച്ചൈക്കാല അഭിഷേകം, വൈകുന്നേരം 5.30-6.30 വരെ മാലൈശാന്തി പൂജ, രാത്രി എട്ട് മുതൽ 8.30 വരെ ഇരവരുശാന്തി അഥവ അർദ്ധയാമ പൂജയും നടത്തുന്നു.

കർപ്പക വിനായകനെ ആരാധിച്ചാൽ സർവ പാപവും നീങ്ങുമെന്നാണ് വിശ്വാസം. വിവാഹം, സന്താനലബ്ധി, വിദ്യാഭ്യാഗം എന്നിവയ്‌ക്കായി നിരവധി പേരാണ് ഈ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നത്. വിവാഹ തടസം മാറാനായി ഇവിടെയെത്തി കാർത്ത്യായനി ദേവിയെ ഭജിക്കുന്നത് ഉചിതമാണ്.

ശിവ ഭഗവാന്റെയും ലിംഗോദ്ഭവരുടെയും കല്ലി കൊത്തിയെടുത്ത വിഗ്രഹങ്ങളും ഇവിടെയുണ്ട്. ഒരു പശു ശിവന് നിവേദ്യമായി പാൽ അർപ്പിക്കുന്ന രീതീയിലുള്ള പശുപതീശ്വരന്റെ വിഗ്രഹവുമുണ്ട്. സമ്പത്ത് നൽകാനായി പശുപതീശ്വരനെ പ്രാർത്ഥിക്കാം. പുഷ്പഞ്ജലി, അഭിഷേകം എന്നിവയാണ് പ്രധാന വഴിപാടുകൾ.

പത്ത് ദിവസമാണ് ഇവിടുത്തെ വിനായക ചതുർത്ഥി ആഘോഷം. ഒൻപതാം ദിവസമാണ് രഥോത്സവം. അന്നേ ദിവസം ഭഗവാനെ ചന്ദനക്കാപ്പ് അണിയിക്കും. ഉത്സവദിവസങ്ങളിൽ ഓരോ ദിവസവും ഓരോ വാഹനത്തിലാണ് എഴുന്നള്ളിപ്പ്. 18 ചുവട് അരി, ആറടി ചെറുപയർ, രണ്ട് ചുവട് എള്ള്, 50 ചുവട് തേങ്ങ, ഒരു ചുവട് നെയ്യ്, 40 കിലോ ശർക്കര ഇവയെല്ലാം യോജിപ്പിച്ച് തുണിയിൽ കെട്ടി തുടർച്ചയായി രണ്ട് ദിവസം തിളപ്പിക്കും. ഈ പായസം കാവടി പോലെ കൊണ്ടുപോകുന്നു. ഇത് ഗണേശ ചതുർത്ഥി ദിനത്തിൽ ഉച്ചൈക്കാല പൂജയുടെ സമയത്ത് നിവേദിക്കുന്നു.

രഥോത്സവത്തിന് പിന്നിലും ഐതീഹ്യമുണ്ട്. രാജരാജ ചോളൻ തഞ്ചൂർ പെരുവുടയാർ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്‌ക്കായി പുതുക്കോട്ട ജില്ലയിലെ ചിത്തന്നവാസലിലുള്ള ശിൽപശാലയിൽ നന്ദിയുടെയും ഗണപതിയുടെയും വിഗ്രഹം നിർമിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് രഥത്തിന്റെ അകമ്പടിയോടെ ആനപ്പുറത്തേറ്റി വിഗ്രഹങ്ങൾ എത്തിക്കുന്നതിനിടെ രഥം പൊട്ടിവീണു. വിഗ്രഹത്തിന് കേടുപാട് സംഭവിച്ചു. തഞ്ചാവൂർ വലിയ ക്ഷേത്രത്തിലേക്ക് പോകാൻ ഗണേശ ഭഗവാൻ ആഗ്രഹിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ രാജരാജ ചോളൻ വിഗ്രഹം വീണയിടത്ത് ഒരു ക്ഷേത്രം പണിതു. അതാണ് പിള്ളിയാർപട്ടി കർപ്പക വിനായഗർ ക്ഷേത്രം എന്നാണ് വിശ്വാസം.

രാവിലെ ആറ് മുതൽ ഉച്ചയ്‌ക്ക് ഒരു മണി വരെ‌യും വൈകുന്നേരം നാല് മണി മുതൽ 8.30 വരെയാണ് ദർശനം നടത്തും. നവംബര്‍ മുതൽ ജനുവരി 20 വരെ (മണ്ഡലകാലത്തും), തൈപ്പൂയം ഉത്സവകാലത്തും രാവിലെ ആറിന് നട തുറന്നാല്‍ രാത്രി 8.30 വരെ അടയ്‌ക്കുകയില്ല.

മധുര- മേലൂര്‍-തിരുപ്പത്തൂര്‍ വഴി പിള്ളയാര്‍പെട്ടിയിലെത്താം. കാരൈക്കുടി, ശിവഗംഗ, എന്നിവിടങ്ങളാണ് ക്ഷേത്രത്തിനടുത്തുള്ള റെയില്‍വേ സ്റ്റേഷനുകൾ.

Tags: Pillayarpatti Vinayagar TempleKarpaka Vinayaka TempleVinayaka Chathurthy
ShareTweetSendShare

More News from this section

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ജംഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോഗസ്ഥൻ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

Latest News

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബുദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സിഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്ഗാനിസ്ഥാൻ

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

ആർട്ട് ഓഫ് ലിവിംഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിംഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies