രണ്ട് കൈകളോടുകൂടിയ ഗണപതി വിഗ്രഹം; കൽപവൃക്ഷത്തിന് തുല്യമായി അനുഗ്രഹം വർഷിക്കുന്ന പിള്ളിയാർപട്ടി കർപ്പക വിനായകൻ; ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ട് കൈകളോടുകൂടിയ ഗണപതി വിഗ്രഹം; കൽപവൃക്ഷത്തിന് തുല്യമായി അനുഗ്രഹം വർഷിക്കുന്ന പിള്ളിയാർപട്ടി കർപ്പക വിനായകൻ; ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 07:43 am IST
FacebookTwitterWhatsAppTelegram

ഗണങ്ങളുടെ അധിപനാണ് ഗണപതി. ഗണപതി ഭഗവാനെ വന്ദിച്ച് കൊണ്ട് ദിവസം ആരംഭിച്ചാൽ തടസങ്ങൾ ഒഴിയുമെന്നാണ് വിശ്വാസം. ഗണപതി ക്ഷേത്ര ദർശനവും അത്യുത്തമം. കേരളത്തിന് പുറത്തുള്ള ഗണപതി ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതും പുരാതനവുമായ ക്ഷേത്രമാണ് പിള്ളിയാർപട്ടി കർപ്പക വിനായക ക്ഷേത്രം.

തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലാണ് അതിപുരാതനമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏഴാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിർമിച്ചത്. ഗുഹാക്ഷേത്രമെന്ന് തോന്നിപ്പിക്കും വിധത്തിൽ പാറ തുരന്നാണ് ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത്. തമിഴകത്തിന്റെ പ്രതീകമായ തഞ്ചാവൂർ ക്ഷേത്രം പണികഴിപ്പിച്ച രാജരാജ ചോളനും പാണ്ഡ്യ രാജവംശവും ദക്ഷിണേന്ത്യൻ പൈതൃകത്തിന് നൽകിയ സംഭാവനകളുടെ സാക്ഷ്യമാണ് കർപ്പക വിനായകർ ക്ഷേത്രം.

ഉള്ളിലെ പ്രാകാരത്തിലാണ് ഗണേശ ഭഗവാൻ. രണ്ട് കൈകളോടുകൂടിയ ഗണപതി വിഗ്രഹമാണിവിടെ. അത്യപൂർവമായ ഈ വിഗ്രഹം ലോകത്ത് തന്നെ രണ്ടിടത്ത് മാത്രമേയുള്ളൂ. വലംപിരി ഗണപതിയാണ്. ആറടി ഉയരവും അഞ്ച് അടിയോളം വീതിയുമുള്ള മൂർത്തിയാണ്. നാല് കൈകൾ ഉള്ളതിൽ ഇടതുഭാഗത്തെ ഒരു കൈ ഉദരഭാഗത്ത് വിശ്രമിക്കുന്ന വിധത്തിലാണ്. വലതുകരങ്ങളിലൊന്നിൽ ശിവലിംഗമുണ്ട്. എല്ലാ മാസവും ചതുർത്ഥിനാളിൽ‌ മൂഷികവാഹനത്തിൽ ഗണേശഭഗവാനെ ക്ഷേത്രത്തിന് ചുറ്റും എഴുന്നള്ളിക്കും. സമനാതകളില്ലാത്ത വിനായകൻ കൽപകവൃക്ഷത്തിന് തുല്യമായി അനുഗ്രഹം വർഷിക്കുന്നതിനാലാണ് കർപ്പക വിനായകൻ എന്നറിയപ്പെടുന്നത്.

വടക്ക് ഭാഗത്തേക്ക് അഭിമുഖമായാണ് വിനായക പ്രതിഷ്ഠ. നിത്യവും നാല് അഭിഷേകമുണ്ട്. രാവിലെ ആറ് മുതൽ 6.30 വരെ തിരുവാണ്ടാൾ അഭിഷേകം, രാവിലെ 8.30-9.30 വരെ കാലശാന്തി അഭിഷേകം, 11.30-12 മണി വരെ ഉച്ചൈക്കാല അഭിഷേകം, വൈകുന്നേരം 5.30-6.30 വരെ മാലൈശാന്തി പൂജ, രാത്രി എട്ട് മുതൽ 8.30 വരെ ഇരവരുശാന്തി അഥവ അർദ്ധയാമ പൂജയും നടത്തുന്നു.

കർപ്പക വിനായകനെ ആരാധിച്ചാൽ സർവ പാപവും നീങ്ങുമെന്നാണ് വിശ്വാസം. വിവാഹം, സന്താനലബ്ധി, വിദ്യാഭ്യാഗം എന്നിവയ്‌ക്കായി നിരവധി പേരാണ് ഈ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നത്. വിവാഹ തടസം മാറാനായി ഇവിടെയെത്തി കാർത്ത്യായനി ദേവിയെ ഭജിക്കുന്നത് ഉചിതമാണ്.

ശിവ ഭഗവാന്റെയും ലിംഗോദ്ഭവരുടെയും കല്ലി കൊത്തിയെടുത്ത വിഗ്രഹങ്ങളും ഇവിടെയുണ്ട്. ഒരു പശു ശിവന് നിവേദ്യമായി പാൽ അർപ്പിക്കുന്ന രീതീയിലുള്ള പശുപതീശ്വരന്റെ വിഗ്രഹവുമുണ്ട്. സമ്പത്ത് നൽകാനായി പശുപതീശ്വരനെ പ്രാർത്ഥിക്കാം. പുഷ്പഞ്ജലി, അഭിഷേകം എന്നിവയാണ് പ്രധാന വഴിപാടുകൾ.

പത്ത് ദിവസമാണ് ഇവിടുത്തെ വിനായക ചതുർത്ഥി ആഘോഷം. ഒൻപതാം ദിവസമാണ് രഥോത്സവം. അന്നേ ദിവസം ഭഗവാനെ ചന്ദനക്കാപ്പ് അണിയിക്കും. ഉത്സവദിവസങ്ങളിൽ ഓരോ ദിവസവും ഓരോ വാഹനത്തിലാണ് എഴുന്നള്ളിപ്പ്. 18 ചുവട് അരി, ആറടി ചെറുപയർ, രണ്ട് ചുവട് എള്ള്, 50 ചുവട് തേങ്ങ, ഒരു ചുവട് നെയ്യ്, 40 കിലോ ശർക്കര ഇവയെല്ലാം യോജിപ്പിച്ച് തുണിയിൽ കെട്ടി തുടർച്ചയായി രണ്ട് ദിവസം തിളപ്പിക്കും. ഈ പായസം കാവടി പോലെ കൊണ്ടുപോകുന്നു. ഇത് ഗണേശ ചതുർത്ഥി ദിനത്തിൽ ഉച്ചൈക്കാല പൂജയുടെ സമയത്ത് നിവേദിക്കുന്നു.

രഥോത്സവത്തിന് പിന്നിലും ഐതീഹ്യമുണ്ട്. രാജരാജ ചോളൻ തഞ്ചൂർ പെരുവുടയാർ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്‌ക്കായി പുതുക്കോട്ട ജില്ലയിലെ ചിത്തന്നവാസലിലുള്ള ശിൽപശാലയിൽ നന്ദിയുടെയും ഗണപതിയുടെയും വിഗ്രഹം നിർമിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് രഥത്തിന്റെ അകമ്പടിയോടെ ആനപ്പുറത്തേറ്റി വിഗ്രഹങ്ങൾ എത്തിക്കുന്നതിനിടെ രഥം പൊട്ടിവീണു. വിഗ്രഹത്തിന് കേടുപാട് സംഭവിച്ചു. തഞ്ചാവൂർ വലിയ ക്ഷേത്രത്തിലേക്ക് പോകാൻ ഗണേശ ഭഗവാൻ ആഗ്രഹിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ രാജരാജ ചോളൻ വിഗ്രഹം വീണയിടത്ത് ഒരു ക്ഷേത്രം പണിതു. അതാണ് പിള്ളിയാർപട്ടി കർപ്പക വിനായഗർ ക്ഷേത്രം എന്നാണ് വിശ്വാസം.

രാവിലെ ആറ് മുതൽ ഉച്ചയ്‌ക്ക് ഒരു മണി വരെ‌യും വൈകുന്നേരം നാല് മണി മുതൽ 8.30 വരെയാണ് ദർശനം നടത്തും. നവംബര്‍ മുതൽ ജനുവരി 20 വരെ (മണ്ഡലകാലത്തും), തൈപ്പൂയം ഉത്സവകാലത്തും രാവിലെ ആറിന് നട തുറന്നാല്‍ രാത്രി 8.30 വരെ അടയ്‌ക്കുകയില്ല.

മധുര- മേലൂര്‍-തിരുപ്പത്തൂര്‍ വഴി പിള്ളയാര്‍പെട്ടിയിലെത്താം. കാരൈക്കുടി, ശിവഗംഗ, എന്നിവിടങ്ങളാണ് ക്ഷേത്രത്തിനടുത്തുള്ള റെയില്‍വേ സ്റ്റേഷനുകൾ.

Tags: Pillayarpatti Vinayagar TempleKarpaka Vinayaka TempleVinayaka Chathurthy
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies