11-കാരിയെ ലൈംഗികമായി പീഡിപ്പിച്ച അറബിക് ടീച്ചറെ അറസ്റ്റ് ചെയ്തു. മഹാരാഷ്‌ട്രയിലെ ബീഡ് സിറ്റിയിലാണ് അതിക്രമം. 30-കാരനായ ടീച്ചറാണ് വീട്ടിൽ ട്യൂഷനെത്തിയ കുട്ടിയെ പീഡിപ്പിച്ചത്. ഉറുദുവും അറബിയും പഠിക്കാനാണ് കുട്ടി വീട്ടിലെത്തിയത്. മറ്റ് വിദ്യാർത്ഥികൾ പോയതിന് ശേഷമാണ് പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നത്. മൂന്നുമാസമായി കുട്ടി നിരന്തര പീഡനത്തിനിരയായി.
വയറുവേദനയെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായ കാര്യം വീട്ടുകാർ അറിയുന്നത്. പീഡിപ്പിച്ച ശേഷം വിവരം പുറത്തുപറയരുതെന്ന് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തുവെന്ന് ഇൻസ്പെക്ടർ എകെ മുദലിയാർ പറഞ്ഞു















