​ക്യൂട്ട് മ്യൂസിക് മാറ്റി, പക്ക പേട്ടതുള്ളൽ പാട്ടാക്കി; 'ഗണപതി തുണയരുളുക' പിറന്നതിന്റെ കഥപറഞ്ഞ് രഞ്ജിൻ രാജ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

​ക്യൂട്ട് മ്യൂസിക് മാറ്റി, പക്ക പേട്ടതുള്ളൽ പാട്ടാക്കി; ‘ഗണപതി തുണയരുളുക’ പിറന്നതിന്റെ കഥപറഞ്ഞ് രഞ്ജിൻ രാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2024, 05:48 pm IST
FacebookTwitterWhatsAppTelegram

മലയാളികൾ ഹൃദയത്തിലേറ്റിയ ഒരുപിടി പാട്ടുകൾ സമ്മാനിച്ച സംഗീതജ്ഞനാണ് രഞ്ജിൻ രാജ്. റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് റേഡിയോ ജോക്കിയായും ടെലിവിഷൻ അവതാരകനായും പ്രേക്ഷകരിലേക്ക് എത്തിയ രഞ്ജിൻ രാജിന്റെ സംഗീതജ്ഞനിലേക്കുള്ള വളർച്ച ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ജോസഫ് എന്ന സിനിമയിലെ പൂമുത്തോളെ നീ എന്ന പാട്ടിൽ തുടങ്ങിവച്ച വിസ്മയം സുമതി വളവിൽ എത്തിനിൽക്കുകയാണ്. മലയാളികൾ നെഞ്ചേറ്റിയ മാളികപ്പുറം സിനിമയിലെ ഹിറ്റ് പാട്ടുകളുടെ പിന്നിലും രഞ്ജിൻ തന്നെയായിരുന്നു. ചിത്രത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ‘ഗണപതി തുണയരുളുക’ എന്ന ഗാനം ക്രിയേറ്റ് ചെയ്യപ്പെട്ട കഥ പങ്കുവയ്‌ക്കുകയാണ് അദ്ദേഹം. ജനംടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു മാളികപ്പുറം ചിത്രത്തിലെ ഗാനങ്ങൾ പിറന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്.

ആദ്യം മറ്റൊരു പാട്ടായിരുന്നു തയ്യാറാക്കിയിരുന്നതെന്നും പിന്നീട് ടീമിന്റെ തീരുമാനം മാറിയപ്പോൾ അടിയന്തരമായി മറ്റൊരു പാട്ട് ക്രിയേറ്റ് ചെയ്യേണ്ടി വന്നു. 3 മണിക്കൂറിൽ തയ്യാറായ പാട്ടാണ് ഗണപതി തുണയരുളുക എന്നും ജീവിതത്തിൽ ഏറ്റവും സവിശേഷമായ പാട്ടായാണ് അതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

“​ഗണപതി തുണയരുളുക’ വളരെ വിശേഷപ്പെട്ട പാട്ടാണ്.. എന്റെ ജീവിതത്തിൽ തന്നെ ഏറ്റവും സവിശേഷപ്പെട്ടത്. ആദ്യം ആ പാട്ടൊരുക്കുമ്പോൾ സിറ്റുവേഷൻ കുറച്ചുകൂടി ലൈറ്റ് ആയിരുന്നു. പമ്പയിൽ നിന്ന് കെട്ടുനിറച്ച ശേഷം കുഞ്ഞുങ്ങളുമായി ബസിൽ യാത്ര ചെയ്യുന്നതായിരുന്നു ഡയറക്ടർ ആദ്യം പറഞ്ഞ സിറ്റുവേഷൻ. അൽപം ക്യൂട്ട്നെസ് കീപ്പ് ചെയ്തുകൊണ്ടാണ് പാട്ട് ക്രിയേറ്റ് ചെയ്തത്. കുട്ടിത്വമുള്ള പാട്ടായിരുന്നു. അതിന് സന്തോഷ് വർമ വരികളെഴുതി.. എല്ലാവരും ഹാപ്പിയായിരുന്നു. പെട്ടെന്നാണ് തീരുമാനം മാറുന്നത്. പാട്ടിന്റെ വിഷ്വലിന്റെ സ്കെയിൽ കുറച്ചുകൂടി വലുതാക്കുകയാണെന്ന് അറിയിച്ചു. പക്ക പേട്ടതുള്ളൽ പാട്ടാക്കി മാറ്റാൻ ടീം നിർദേശിച്ചു. അപ്പോൾ ആദ്യം ചെയ്തുവച്ച പാട്ട് അതുപോലെ മാറ്റിവച്ചു. (ആ പാട്ട് എന്റെ പേഴ്സണൽ ഫേവറേറ്റാണ്. അതെപ്പോഴെങ്കിലും പുറത്തേക്ക് വരുമെന്നാണ് പ്രതീക്ഷ.) അങ്ങനെ നാളെ ഷൂട്ട്, ഇന്നുരാത്രി പാട്ട് ക്രിയേറ്റ് ചെയ്യണം. ആന്റോ ചേട്ടനെയും അഭിലാഷിനെയും വിഷ്ണുവിനെയും വിളിച്ചു, എന്നെ കുറേ നേരത്തേക്ക് വിളിക്കേണ്ടെന്ന് പറഞ്ഞ് ഫോൺ സ്വിച്ച് ഓഫാക്കി വച്ചു, രാത്രി എട്ട് മണിക്ക് തുടങ്ങി, 11-12 ആകുമ്പോഴേക്കും ക്രിയേറ്റ് ചെയ്ത് അയച്ചുകൊടുത്തു. രാവിലെ ആന്റോ ചേട്ടനെ വിളിച്ചു. അദ്ദേഹം പള്ളിയിൽ നിൽക്കുകയായിരുന്നു. പുള്ളി ഹാപ്പിയായി. ടീം എല്ലാവരും സന്തോഷത്തിലായി. അവർക്ക് എന്താണ് വേണ്ടിയിരുന്നതെന്ന് എനിക്ക് കൃത്യമായി മനസിലായിട്ടുണ്ടായിരുന്നു. അത് അപ്രകാരം മ്യൂസിക് തയ്യാറാക്കി കൊടുക്കുകയും ചെയ്തു. അങ്ങനെ ബിജിഎം അടക്കം 3-4 മണിക്കൂർ കൊണ്ട് ക്രിയേറ്റ് ചെയ്യപ്പെട്ട പാട്ടാണ് ​’ഗണപതി തുണയരുളുക’. ഓഡിയൻസിലേക്ക് വല്ലാതെ ഇറങ്ങിച്ചെല്ലാനും ആ പാട്ടിന് കഴിഞ്ഞിരുന്നു.”- രഞ്ജിൻ രാജ് പങ്കുവച്ചു.

Tags: Santhosh VarmaMalikappuramranjin rajGanapathi Thunayaruluka
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies