ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റമുട്ടൽ. ഒരു ഭീകരൻ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. ജമ്മുകശ്മീരിലെ കത്വ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
പ്രദേശത്ത് ഭീകരരുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാ സേന നടത്തിയ തെരച്ചിലിൽ ഭീകരർ സൈന്യത്തിന് നേരെ വെടിവയ്‌ക്കുകയായിരുന്നു. സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹം പിന്നീട് കോഗ്-മാണ്ഡലിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഭീകരർക്കായുള്ള തെരച്ചിൽ നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.
നേരത്തെ, കുൽഗാം ജില്ലയിലുണ്ടായ വെടിവയ്പ്പിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഏറ്റുമുട്ടലിൽ 5 സൈനികർക്ക് പരിക്കേറ്റു. സൈന്യത്തിനും പൊലീസിനും ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അഡിഗം ദേവസർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയത്.















