തിരുവനന്തപുരം: അപ്പാർട്ട്മെൻ്റിൽ കയറി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി കൂപ്പർ ദീപു കീഴടങ്ങി. അഭിഭാഷകനൊപ്പം കഴക്കൂട്ടം സ്റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്. സംഭവത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു.
കഴിഞ്ഞാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നഗരത്തിൽ സിവിൽ സർവ്വീസ് പരിശീലനം നടത്തുന്ന വിദ്യാർത്ഥിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടിയുടെ സുഹൃത്തിന്റെ സുഹൃത്താണ് ദീപു.
സുഹൃത്തുമായി ബന്ധപ്പെട്ട് കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ഇയാൾ ഫ്ലാറ്റിൽ എത്തിയത്. തുടര്‍ന്ന് ബലമായി മദ്യം കുടിപ്പിച്ച് ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടി തന്നെയാണ് കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കിയത്. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. പ്രതി സംസ്ഥാനം വിട്ടെന്ന നിഗമനത്തിൽ തമിഴ്നാട്ടിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.