മസ്ജിദിൽ പോകുംവഴി ക്ഷേത്രത്തിൽ കയറി വിഗ്രഹം ചവിട്ടി നിലത്തിട്ടു; പ്രതി സലീം സൽമാൻ അറസ്റ്റിൽ; മോഷണ ശ്രമം മാത്രമെന്ന് വരുത്തി തീർക്കാൻ കോൺഗ്രസ്
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

മസ്ജിദിൽ പോകുംവഴി ക്ഷേത്രത്തിൽ കയറി വിഗ്രഹം ചവിട്ടി നിലത്തിട്ടു; പ്രതി സലീം സൽമാൻ അറസ്റ്റിൽ; മോഷണ ശ്രമം മാത്രമെന്ന് വരുത്തി തീർക്കാൻ കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 03:39 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: മുത്യാലമ്മ ക്ഷേത്രം തകർത്ത കേസിൽ തീവ്ര ഇസ്ലാമിസ്റ്റായ പ്രതി അറസ്റ്റിൽ. തൊപ്പി ധരിച്ചെത്തിയ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഹൈദരാബാദ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സലീം സൽമാൻ താക്കൂർ എന്ന വ്യക്തിയാണ് അറസ്റ്റിലായിരിക്കുന്നത്.

മസ്ജിദിലേക്കുള്ള യാത്രയ്‌ക്കിടെയാണ് സലീം ക്ഷേത്രം ലക്ഷ്യമാക്കി ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. സെക്കന്തരാബാദിലെ ഒരു ഹോട്ടലിലാണ് പ്രതി താമസിച്ചിരുന്നത്. ഹോട്ടലിൽ നിന്ന് മസ്ജിദിലേക്ക് പോകും വഴിയാണ് ക്ഷേത്രം ആക്രമിച്ചതെന്നും ഇയാൾ സമ്മതിച്ചു. തുടർന്ന് ഹോട്ടലിൽ പോലീസ് റെയ്ഡും നടത്തി.

ക്ഷേത്രം ആക്രമിക്കുമ്പോൾ സലീമിനൊപ്പം കൂടുതൽ പേർ ഉണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ മറ്റുള്ളവരെല്ലാം ഓടി രക്ഷപ്പെട്ടുവെന്നും പൊലീസ് വ്യക്തമാക്കി. സെപ്തംബർ 14 തിങ്കളാഴ്ചയാണ് തെലങ്കാനയിലെ കുർമഗുഡ മേഖലയിലെ മുത്യാലമ്മ ക്ഷേത്രത്തിലെ വിഗ്രഹം നശിപ്പിക്കപ്പെട്ടത്. തുടർന്ന് സെക്കന്ദരാബാദിൽ സംഘർഷം ഉടലെടുത്തു. ഇത് ഹിന്ദു നിവാസികളുടെ രോഷത്തിനും പ്രതിഷേധത്തിനും കാരണമായി.

കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവാസികൾ ക്ഷേത്രത്തിന് സമീപം പ്രതിഷേധിച്ചു. ബിജെപി നേതാക്കളും അവരോടൊപ്പം ചേർന്നു. മാധവി ലതയടക്കം നിരവധി ബിജെപി നേതാക്കളെ ജയിലിലടച്ചു. കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി ക്ഷേത്രത്തിലെത്തി പ്രതിഷേധക്കാരുമായി സംസാരിക്കുകയും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രതിഷേധം കനത്തതോടെയാണ് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്.

ക്ഷേത്രം അക്രമിക്കപ്പെട്ട സംഭവം വെറും മോഷണശ്രമം മാത്രമാണെന്ന നിലയിലാണ് കോൺഗ്രസ് വ്യാഖ്യാനിക്കാൻ ശ്രമിച്ചത്. ഇതും വലിയ വിവാദമായിരുന്നു. സലീം ചെയ്തത് ഹിന്ദു ദൈവങ്ങളോടുള്ള വെറുപ്പും അനാദരവുമുള്ള നഗ്നമായ പ്രവൃത്തിയാണെന്ന് ബിജെപി പറഞ്ഞു. ഇത്തരം പ്രവൃത്തികൾ കേവലം മതവികാരം വ്രണപ്പെടുത്തുക മാത്രമല്ല, ഒരു സമൂഹമെന്ന നിലയിൽ ജനങ്ങളെ ബന്ധിപ്പിക്കുന്ന സൗഹാർദ്ദത്തിനെതിരായ ആക്രമണമാണ്. പവിത്രമായ മാതാ വിഗ്രഹത്തെ അവഹേളിച്ചതിന് ഉത്തരവാദിയായ കുറ്റവാളിയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ് കോൺഗ്രസ് എന്നും ബിജെപി തുറന്നടിച്ചു.

Tags: andhra temple attack
ShareTweetSendShare

More News from this section

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം രാജ്യത്തെ കുറിച്ച് പാടിയതിൽ എന്താണ് തെറ്റ്, ദേശഭക്തിഗാനം പാടുന്ന കുട്ടികളെ അനുമോദിക്കണം, അഭിപ്രായസ്വാതന്ത്ര്യം അവ​ഗണിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് ഓർമിപ്പിച്ച് രാജീവ് ചന്ദ്രശേഖർ

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

Latest News

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies