ടെഹ്‌റാൻ: ഇറാന് തിരിച്ചടി നൽകി ഇസ്രായേലിന്റെ വ്യോമാക്രമണം. സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. തലസ്ഥാനമായ ടെഹ്‌റാനിൽ സ്‌ഫോടനം നടത്തിയതായി ഇസ്രായേൽ അറിയിച്ചു.
ടെഹ്‌റാൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപത്തും സ്‌ഫോടനമുണ്ടായി. ഇറാന്റെ ഭാഗത്ത് നിന്നുള്ള തുടർച്ചയായ പ്രകോപനത്തിനുള്ള മറുപടിയാണിതെന്ന് ഇസ്രായേൽ വ്യക്തമാക്കി. 7 തവണ ഉഗ്രസ്‌ഫോടനങ്ങൾ നടത്തിയതായും ഇസ്രാസേൽ സൈന്യം എക്‌സിലൂടെ അറിയിച്ചു.
In response to months of continuous attacks from the regime in Iran against the State of Israel—right now the Israel Defense Forces is conducting precise strikes on military targets in Iran.
The regime in Iran and its proxies in the region have been relentlessly attacking… pic.twitter.com/OcHUy7nQvN
— Israel Defense Forces (@IDF) October 25, 2024
ഒക്ടോബറിലാണ് ഇസ്രായേലിന് നേരെ ഇറാൻ വ്യോമാക്രമണം നടത്തിയത്. ഇതിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ അറിയിച്ചിരുന്നു. 25 ദിവസങ്ങൾ പിന്നിടുമ്പോൾ ഇറാന് വ്യോമാക്രമണത്തിലൂടെ ഇസ്രായേൽ മറുപടി നൽകിയിരിക്കുകയാണ്.
ജനവാസ മേഖലകളെ ലക്ഷ്യമിട്ടിട്ടില്ലെന്നും ഇറാൻ സൈനിക ക്യാമ്പുകളെ തകർക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ വ്യോമാക്രമണമാണിതെന്നും ഇസ്രായേൽ അറിയിച്ചു. ആക്രമണത്തിൽ നാശനഷ്ടങ്ങളുടെ കണക്കിൽ വ്യക്തതയില്ല.















