ഇന്ത്യക്കൊപ്പം ലോകകപ്പ് ജേതാവായ ഗാരി കേസ്റ്റൺ പാക് ടീമിന്റെ പരിശീലക സ്ഥാനം രാജിവച്ചു. ചുമതലയേറ്റ് ആറാം മാസമാണ് രാജി. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പുറത്തിറക്കിയ പ്രസ്താവനയിലാണ് കേസ്റ്റന്റെ രാജി പ്രഖ്യാപനം പുറത്തുവന്നത്. പാകിസ്താന്റെ വൈറ്റ് ബോൾ ടീം പരിശീലകനായിരുന്നു ദക്ഷിണാഫ്രിക്കനായ ഗാരി. 2011-ൽ ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്നപ്പോഴാണ് ടീമിനാെപ്പം ഏകദിന ലോകകപ്പ് കിരീടം ചൂടിയത്.
ഗാരിയുടെ രാജി പിസിബി സ്വീകരിച്ചെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. പിസിബിയുമായുള്ള തർക്കങ്ങളാണ് ഗാരി കേസ്റ്റന്റെ രാജിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ടീം സെലക്ഷനിലടക്കം പിസിബി കൈകടത്തുന്നുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. പുതിയ സെലക്ഷൻ കമ്മിറ്റിയുടെ ആധിപത്യത്തിൽ പരിശീലകരെ ഒതുക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
വൈറ്റ് ബോൾ ടീമിനെയും ക്യാപ്റ്റനെയും പ്രഖ്യാപിക്കാൻ എടുത്ത കാലതാമസവും പരിശീലകനെന്ന നിലയിൽ തന്റെ നിർദ്ദേശങ്ങൾ ബോർഡ് പരിഗണിക്കാത്തതുമാണ് അദ്ദേഹത്തെ രാജി തീരുമാനത്തിലെത്തിച്ചത്. കേസ്റ്റൺ രാജിവച്ചതോടെ ടെസ്റ്റ് ടീം പരിശീലകനായ ജേസൺ ഗില്ലസ്പിക്കാണ് വൈറ്റ് ബോൾ ടീമിന്റെയും ചുമതല. ടീം സെലക്ഷനിൽ നിന്ന് പരിശീലകരുടെ റോൾ എടുത്തുകളഞ്ഞതു മുതൽ കേസ്റ്റണും ഗില്ലസ്പിയും അതൃപ്തരായിരുന്നു.
The Pakistan Cricket Board today announced Jason Gillespie will coach the Pakistan men’s cricket team on next month’s white-ball tour of Australia after Gary Kirsten submitted his resignation, which was accepted.
— Pakistan Cricket (@TheRealPCB) October 28, 2024















