വിഷപ്പുകയിൽ ശ്വാസംമുട്ടുകയാണ് രാജ്യതലസ്ഥാനം. ഓരോ മണിക്കൂറും ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം മാറിമറിയുകയാണ്. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം വായുനിലവാരം ഏറ്റവും മോശമായ സ്ഥിതിയിലാകുന്നതും പതിവാണ്. പടക്കം പൊട്ടിക്കുന്നതാണ് ഇതിന് പിന്നിലെ കാരണം.
എന്നാൽ ഇത്തവണ കഴിഞ്ഞ പ്രാവശ്യത്തേത് പോലെ വായുനിലവാരം ’ഗുരുതരം’ എന്ന അവസ്ഥയിലേക്ക് എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. 2015-ന് ശേഷം ഇതാദ്യമായാണ് ദീപാവലിക്ക് ശേഷം വായുനിലവാരം മെച്ചപ്പെടുത്തുന്നത്. നിലവിൽ ‘വളരെ മോശം’ എന്ന കാറ്റഗറിയിലാണ് ഡൽഹിയിലെ വായുനിലവാര സൂചികയുള്ളത്.
കാറ്റിന്റെ സാന്നിധ്യമാണ് വായുനിലവാരം മെച്ചപ്പെടുത്തിയത്. മണിക്കൂറിൽ 16 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുയത്. ദീപാവലി ദിനമായിരുന്ന വ്യാഴാഴ്ച രാത്രി വരെ നീണ്ട 24 മണിക്കൂറിലെ വായുനിലവാര സൂചിക പ്രകാരം വൈകുന്നേരം സൂചിക 328 ആയിരുന്നെങ്കിൽ അർദ്ധരാത്രിയോടെ ഇത് 338-ൽ എത്തി. പിറ്റേന്ന് രാവിലെ ഒൻപത് മണിക്ക് 362-ലെത്തിയെങ്കിലും വൈകുന്നേരം നാല് മണിയോടെ ഇത് 323- ആയി കുറഞ്ഞു. നഗരത്തിന് ആശ്വാസിക്കാനുള്ള വകയായി അത്. ഡൽഹിയിലൂടെ വീശിയ കാറ്റായിരുന്നു ആ ആശ്വാസത്തിന് പിന്നിൽ. ഏഴ് മണിക്ക് ഇത് 323 ആയി മെച്ചപ്പെട്ടു.
ദീപാവലി ദിനത്തിൽ അർദ്ധരാത്രി വരെ മണിക്കൂറിൽ 12-16 കി.മീ വേഗതയിൽ കാറ്റ് വീശി. അർദ്ധരാത്രിയിൽ വേഗത മണിക്കൂറിൽ 3-7 കിലോമീറ്ററായി കുറഞ്ഞു. എന്നാൽ വെള്ളിയാഴ്ച രാവിലെ വീണ്ടും കാറ്റിന്റെ ശക്തി വർദ്ധിച്ചു, ഇത് വായുസഞ്ചാരത്തിന് വഴിയൊരുക്കി.















