കറാച്ചി: ഭിക്ഷാടനം നടത്തി ജീവിക്കുന്നുവെന്ന് അവകാശപ്പെട്ടിരിക്കുന്ന പാക് കുടുംബത്തിന്റെ ഒറ്റ ദിവസത്തെ ധൂർത്തിൽ അമ്പരന്നിരിക്കുകയാണ് അയൽവാസികളും നാട്ടുകാരും. ഭിക്ഷയെടുത്ത് ജീവിച്ചിരുന്ന പാകിസ്താനിലെ ഗുജ്റൻവാലയിലെ കുടുംബമാണ് തങ്ങളുടെ മരിച്ചുപോയ മുത്തശ്ശിയുടെ സംസ്കാര ദിവസം കോടികളുടെ ആഢംബര വിരുന്നൊരുക്കിയത്. 20,000 ഓളം വരുന്ന അതിഥികളാണ് ഇതിൽ പങ്കെടുത്തത്. 1.25 കോടി പാകിസ്താൻ രൂപയാണ് ഒറ്റ ദിവസത്തെ വിരുന്നിനായി ഇവർ ചെലവഴിച്ചത്.
കുടുംബം ഒരുക്കിയ ഗംഭീര വിരുന്നിന്റെ ഒരുക്കങ്ങളാണ് സോഷ്യൽ മീഡിയയയിലും ചർച്ച. റഹ്‌വാലി റെയിൽവേ സ്റ്റേഷന് സമീപമുള്ള വേദിയിലേക്ക് അതിഥികളെ എത്തിക്കാൻ കുടുംബം 2,000 വാഹനങ്ങൾ ക്രമീകരിച്ചു. പരമ്പരാഗത വിഭവങ്ങളായ സിരി പായെ, ആട്ടിറച്ചി, മുറബ്ബ, നാൻ മടർ ഗഞ്ച് (മധുരമുള്ള ചോറ്), എന്നിവ കൂടാതെ മധുരപലഹാരങ്ങളുടെ ഒരു നിര തന്നെ മെനുവിൽ ഉൾപ്പെടുത്തിയിരുന്നു. 250 ആടുകളെയാണ് ഇത്രയും ജനങ്ങൾക്ക് ഭക്ഷിക്കാനായി കൊന്നു കറിവച്ചത്.
പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ഇത് വളരെ പെട്ടന്ന് ആളുകൾക്കിടയിൽ ചർച്ചയായി. പലരും കുടുംബത്തിന്റെ ആഢംബര വിരുന്നിൽ മുഖം ചുളിച്ചു. ഭിക്ഷാടനം നടത്തുന്നവർക്ക് ഇത്രയും വലിയ ചിലവെങ്ങനെ താങ്ങാനായി എന്നതാണ് മിക്കവരുടെയും സംശയം. എന്നാൽ ചുരുക്കം ചിലർ കുടുംബത്തിന്റെ ആതിഥ്യ മര്യദയെ പ്രശംസിക്കുകയും ചെയ്തു. താനും നാളെ മുതൽ ഭിക്ഷാടനത്തിന് ഇറങ്ങുകയാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
Beggars in Gujranwala reportedly spent Rs. 1 crore and 25 lacs on the post funeral ceremony of their grand mother 🤯🤯
Thousands of people attended the ceremony.
They also made arrangement of all kinds of meal including beef, chicken, matranjan, fruits, sweet dishes 😳😳 pic.twitter.com/Jl59Yzra56— Ali (@PhupoO_kA_betA) November 17, 2024















