"24 മണിക്കൂറിനകം മാപ്പ് പറയണം, അല്ലെങ്കിൽ 100 കോടിയുടെ മാനനഷ്ടക്കേസിന് തയ്യാറായിക്കോളൂ";  രാഹുലിനും ഖാർഗെയ്ക്കും നോട്ടീസയച്ച് വിനോദ് താവ്ഡെ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

“24 മണിക്കൂറിനകം മാപ്പ് പറയണം, അല്ലെങ്കിൽ 100 കോടിയുടെ മാനനഷ്ടക്കേസിന് തയ്യാറായിക്കോളൂ”;  രാഹുലിനും ഖാർഗെയ്‌ക്കും നോട്ടീസയച്ച് വിനോദ് താവ്ഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 05:20 pm IST
FacebookTwitterWhatsAppTelegram

മുംബൈ: കോൺഗ്രസിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ നിയമപരമായി നേരിടാനൊരുങ്ങി ബിജെപി നേതാവ് വിനോദ് താവ്ഡെ. 24 മണിക്കൂറിനകം പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ 100 കോടിയുടെ മാനനഷ്ടക്കേസ് നേരിടാൻ തയ്യാറായിക്കോളൂവെന്ന് ബിജെപി നേതാവ് കോൺഗ്രസ് നേതാക്കളെ അറിയിച്ചു. വോട്ടിന് കോഴ നൽകിയെന്ന ആരോപണം കോൺഗ്രസ് ഉന്നയിച്ച സാഹചര്യത്തിലാണ് വിനോദ് താവ്ഡെയുടെ പ്രതികരണം. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് എന്നിവർക്കാണ് വിനോദ് താവ്ഡെ ലീഗൽ നോട്ടീസ് അയച്ചത്.

മുംബൈയിലെ പാൽഘർ ജില്ലയിലുള്ള വിരാറിൽ സ്ഥിതിചെയ്യുന്ന ഹോട്ടലിൽ വച്ച് വോട്ടർമാരെ ആകർഷിക്കാൻ വിനോദ് താവ്ഡെ അഞ്ച് കോടി രൂപ വിതരണം ചെയ്‌തെന്നായിരുന്നു ബഹുജൻ വികാസ് അഘാഡി (ബിവിഎ) നേതാവ് ഹിതേന്ദ്ര താക്കൂറിന്റെ ആരോപണം. മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് തലേന്നായിരുന്നു സംഭവം നടന്നത്. ആരോപണമുന്നയിച്ച് ബിവിഎ പ്രവർത്തകർ ഹോട്ടലിലേക്ക് ഇരച്ചെത്തിയിരുന്നു. വോട്ടർമാർക്ക് വിതരണം ചെയ്യാനെത്തിച്ച അഞ്ച് കോടി രൂപയുമായി വിനോദ് താവ്‌ഡെയെ പിടികൂടിയതായി ഖാർഗെയും രാഹുലും സുപ്രിയയും ശ്രീനേറ്റും പറഞ്ഞിരുന്നു.

എന്നാൽ ഹോട്ടലിൽ കണ്ടെത്തിയ പണവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് വിനോദ് താവ്ഡെ പ്രതികരിച്ചത്. തന്നെയും തന്റെ പാർട്ടിയെയും അപകീർത്തിപ്പെടുത്താൻ വേണ്ടിയുള്ള ശ്രമമാണിതെന്നും ആരോപണങ്ങൾ തന്നെ വേദനിപ്പിച്ചെന്നും താവ്ഡെ പ്രതികരിച്ചു. ഒരു ഇടത്തരം കുടുംബത്തിൽ നിന്നാണ് ‍താൻ വരുന്നത്. കഴിഞ്ഞ 40 വർഷത്തിനിടെയുള്ള രാഷ്‌ട്രീയ പ്രവർത്തനത്തിനിടെ നിലവിട്ട് പെരുമാറിയിട്ടില്ല. ഇപ്പോഴത്തെ കോൺഗ്രസ് ആരോപണം തന്നെയും പാർട്ടിയെയും അപകീർത്തിപ്പെടുത്താൻ വേണ്ടിയുള്ളതാണ്. മാദ്ധ്യമങ്ങളോടും ജനങ്ങളോടും നുണ പ്രചരിപ്പിക്കുകയാണ് കോൺഗ്രസ്. അതിനാൽ അവർ പരസ്യമായി മാപ്പ് പറയണം, അതിനു തയ്യാറല്ലെങ്കിൽ നിയമ നടപടി നേരിടണമെന്നും വിനോദ് താവ്ഡെ വ്യക്തമാക്കി.

Tags: CongressBJPDefamation caseVinod Tawde
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; നടി ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈക്കിന്റെ ടയറിൽ സാരി കുരുങ്ങി; വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies