"ഞാൻ ഒന്ന് മൂളിയിരുന്നെങ്കിൽ കൂട്ടക്കൊല നടന്നേനെ, എന്റെ സുരക്ഷാ ജീവനക്കാരോട് അരുതെന്ന് പറഞ്ഞു; ഇന്ന് ബം​ഗ്ലാദേശിൽ ന്യൂനപക്ഷങ്ങളുടെ കൂട്ടക്കുരുതി"
Monday, May 26 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

“ഞാൻ ഒന്ന് മൂളിയിരുന്നെങ്കിൽ കൂട്ടക്കൊല നടന്നേനെ, എന്റെ സുരക്ഷാ ജീവനക്കാരോട് അരുതെന്ന് പറഞ്ഞു; ഇന്ന് ബം​ഗ്ലാദേശിൽ ന്യൂനപക്ഷങ്ങളുടെ കൂട്ടക്കുരുതി”

Janam Web Desk by Janam Web Desk
Dec 3, 2024, 10:58 am IST
FacebookTwitterWhatsAppTelegram

ധാക്ക: ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിനെതിരെ വിമർശനവുമായി ബം​ഗ്ലാദേശിൽ നിന്ന് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളും ബം​ഗ്ലാദേശിൽ വർദ്ധിച്ച സാഹചര്യത്തിലാണ് യൂനുസിനെതിരെ ഹസീന വിമർശനം ഉന്നയിച്ചത്. ന്യൂയോർക്കിൽ നടന്ന അവാമി ലീഗിന്റെ സമ്മേളനത്തിൽ വെർച്വലായി പങ്കെടുത്ത് അഭിസംബോധന ചെയ്യുകയായിരുന്നു അവർ. ക്ഷേത്രങ്ങൾക്കും പള്ളികൾക്കും, ഇസ്‌കോൺ സംഘടനയ്‌ക്കുമെതിരായ ആക്രമണങ്ങളെ ഇടക്കാല സർക്കാർ കണ്ടില്ലെന്ന് നടിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഹസീനയുടെ പ്രതികരണം.

“ബം​ഗ്ലാദേശിലെ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് കാരണം ഞാനാണെന്ന് ആരോപിക്കുന്നു. യഥാർത്ഥത്തിൽ മുഹമ്മദ് യൂനുസാണ് അതിനുത്തരവാദി. വിദ്യാർത്ഥി കോ-ഓർഡിനേറ്റർമാർക്കൊപ്പം കൃത്യമായ ആസൂത്രണം നടത്തി ആൾക്കൂട്ട കൊലപാതകങ്ങളിൽ ഏർപ്പെട്ടത് യൂനുസാണ്. ബിഎൻപി നേതാവും ഖാലേദ സിയയുടെ മകനുമായ താരിഖ് റഹ്മാൻ പോലും ലണ്ടനിൽ നിന്ന് പറഞ്ഞു. ബം​ഗ്ലാദേശിൽ മരണങ്ങൾ ഇങ്ങനെ തുടർന്നാൽ ഈ സർക്കാർ നിലനിൽക്കില്ലെന്ന്..” ഷെയ്ഖ് ഹസീന പറഞ്ഞു.

ഇന്ന് ബം​ഗ്ലാദേശിൽ അദ്ധ്യാപകർ, പൊലീസുകാർ, തുടങ്ങി എല്ലാവരും ആക്രമിക്കപ്പെടുന്നു. കൊല്ലപ്പെടുന്നു. ഹിന്ദുക്കൾ, ബു​ദ്ധിസ്റ്റുകൾ, ക്രിസ്ത്യാനികൾ എല്ലാവരും ലക്ഷ്യം വെക്കപ്പെടുകയാണ്. പള്ളികളും നിരവധി ക്ഷേത്രങ്ങളും തകർക്കപ്പെട്ടു. എന്തുകൊണ്ട് ബം​ഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾ ഇപ്പോൾ ആക്രമിക്കപ്പെടുന്നു?

ഒരു കൂട്ടക്കൊലയ്‌ക്ക് സാക്ഷ്യം വഹിക്കാൻ ഞാൻ തയ്യാറായിരുന്നില്ല. അധികാരം ഞാൻ നിലനിർത്തിയിരുന്നുവെങ്കിൽ അത് സംഭവിക്കുമായിരുന്നു. ആളുകൾ നിർദയമായി കൊല്ലപ്പെടുമെന്ന് മനസിലാക്കിയതിനാലാണ് സ്വയം ഒഴിഞ്ഞുപോകാൻ തീരുമാനിച്ചത്. ​ഗാന ഭവനിൽ വച്ച് എന്റെ സുരക്ഷാ ഭടന്മാർ അവർക്ക് നേരെ വെടിയുതിർത്തിരുന്നെങ്കിൽ ഒരുപാട് പേർ മരിക്കുമായിരുന്നു. അതിന് ഞാൻ ആ​ഗ്രഹിക്കാത്തതിനാലാണ് രാജ്യം വിട്ടത്.

1975 ഓ​ഗസ്റ്റ് 15ന് ബം​ഗ്ലാദേശിന്റെ രാഷ്‌ട്രപിതാവിനെ വകവരുത്തിയത് പോലെ എന്നെയും കൊല്ലാനായിരുന്നു പദ്ധതി. അത് നടപ്പായില്ല. എല്ലാം അവസാനിപ്പിക്കാൻ 25-30 മിനിറ്റുകൾ മാത്രം മതിയായിരുന്നു. പക്ഷെ ഞാനെന്റെ സെക്യൂരിറ്റി ജീവനക്കാരോട് പറഞ്ഞു, അവർക്ക് നേരെ വെടിയുതിർക്കരുതെന്ന്..- ഷെയ്ഖ് ഹസീന പറഞ്ഞുനിർത്തി.

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധമറിയിച്ച ഇസ്കോണിനെതിരെ സർക്കാർ നടപടി കടുപ്പിച്ച സാഹചര്യത്തിൽ കൂടിയാണ് ഹസീനയുടെ വാക്കുകൾ.

Tags: bangladeshSheikh HasinaMuhammad Yunus
ShareTweetSendShare

More News from this section

രാജ്യത്ത് രണ്ട് പുതിയ കോവിഡ് വകഭേദം കൂടി റിപ്പോർട്ട് ചെയ്തു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം

അടിച്ചമർത്തലിനെതിരെ ശബ്ദമുയർത്തി; ഭാര്യയും മക്കളും നോക്കിനിൽക്കെ ബലൂച് പത്രപ്രവർത്തകനെ വെടിവച്ചുകൊന്നു; പിന്നിൽ പാക് പിന്തുണയുള്ള സായുധസംഘം

നായപ്പുറത്തേറി പെൺകുട്ടിയുടെ രാജകീയ യാത്ര; അംഗരക്ഷകരായി തെരുവുനായകൾ: വൈറലായി വീഡിയോ

ഇതാണ് മോദിയുടെ ഗ്യാരണ്ടി; “ഏറ്റവും കഠിനമായ” ശിക്ഷ നൽകുമെന്ന് അന്ന് പറഞ്ഞു; ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ ‘മൻ കി ബാത്ത്’

മാവോയിസ്റ്റ് ഭീഷണി അകന്നു; ഗഡ്ചിറോളിയിലെ വനവാസി ഗ്രാമത്തിൽ ആദ്യമായി ബസ് സർവീസ് തുടങ്ങി

രാം ലല്ലയുടെ അനുഗ്രഹം തേടി കോലിയും അനുഷ്‍കയും; അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും ഹനുമാൻ ഗർഹിയിലും ദർശനം നടത്തി ദമ്പതികൾ; ചിത്രങ്ങൾ

Latest News

ഒന്നുകിൽ 4 തെങ്ങിൻതൈ; അല്ലെങ്കിൽ വകുപ്പിന്റെ മാസികയുടെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ; കർഷകരോട് കൃഷി ഓഫീസറിന്റെ തിട്ടൂരം

കരഞ്ഞാൽ ഇരു കരണത്തും മാറി മാറി അടിക്കും; അമ്മ നോക്കി നിൽക്കും; രണ്ടാനച്ഛന്റെ ക്രൂര പീഡനം വെളിപ്പെടുത്തി യുകെജി വിദ്യാർത്ഥി

‘അയാൾ പൂജാരയെ ടീമിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു’; വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്രിക്കറ്ററുടെ ഭാര്യ

ഒരു മാസം മുന്‍പ് വളര്‍ത്തുനായയുടെ കടിയേറ്റു; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കണ്ടെയ്നർ കണ്ടാൽ അടുത്ത് പോകാനോ തൊടാനോ ശ്രമിക്കരുത്; വീണ്ടും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

‘ഓളോട് പ്രത്യേകം പറ‍ഞ്ഞതാ ഇഞ്ചക്ഷൻ എടുക്കണ്ടാന്ന്’; കുട്ടിക്ക് വാക്സിനേഷൻ നൽകിയതിന് ​വനിത ഡോക്ടർക്ക് യുവാവിന്റെ ഭീഷണി; വീഡിയോ കാണാം

ജയിലിൽ ആത്മഹത്യക്ക് ശ്രമം; വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ഗുരുതരാവസ്ഥയിൽ

“യൂണിഫോമിട്ട എല്ലാവർക്കും ഒരു കഴിവുണ്ട്, ഈ ഭാരതത്തിനെ നോക്കി ആരെങ്കിലും ഒന്നു കല്ലെറിഞ്ഞാൽ വേരോടെ പിഴുതെടുക്കും ഞങ്ങൾ”

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies