"ഞാൻ ഒന്ന് മൂളിയിരുന്നെങ്കിൽ കൂട്ടക്കൊല നടന്നേനെ, എന്റെ സുരക്ഷാ ജീവനക്കാരോട് അരുതെന്ന് പറഞ്ഞു; ഇന്ന് ബം​ഗ്ലാദേശിൽ ന്യൂനപക്ഷങ്ങളുടെ കൂട്ടക്കുരുതി"
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

“ഞാൻ ഒന്ന് മൂളിയിരുന്നെങ്കിൽ കൂട്ടക്കൊല നടന്നേനെ, എന്റെ സുരക്ഷാ ജീവനക്കാരോട് അരുതെന്ന് പറഞ്ഞു; ഇന്ന് ബം​ഗ്ലാദേശിൽ ന്യൂനപക്ഷങ്ങളുടെ കൂട്ടക്കുരുതി”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 10:58 am IST
FacebookTwitterWhatsAppTelegram

ധാക്ക: ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിനെതിരെ വിമർശനവുമായി ബം​ഗ്ലാദേശിൽ നിന്ന് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളും ബം​ഗ്ലാദേശിൽ വർദ്ധിച്ച സാഹചര്യത്തിലാണ് യൂനുസിനെതിരെ ഹസീന വിമർശനം ഉന്നയിച്ചത്. ന്യൂയോർക്കിൽ നടന്ന അവാമി ലീഗിന്റെ സമ്മേളനത്തിൽ വെർച്വലായി പങ്കെടുത്ത് അഭിസംബോധന ചെയ്യുകയായിരുന്നു അവർ. ക്ഷേത്രങ്ങൾക്കും പള്ളികൾക്കും, ഇസ്‌കോൺ സംഘടനയ്‌ക്കുമെതിരായ ആക്രമണങ്ങളെ ഇടക്കാല സർക്കാർ കണ്ടില്ലെന്ന് നടിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഹസീനയുടെ പ്രതികരണം.

“ബം​ഗ്ലാദേശിലെ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് കാരണം ഞാനാണെന്ന് ആരോപിക്കുന്നു. യഥാർത്ഥത്തിൽ മുഹമ്മദ് യൂനുസാണ് അതിനുത്തരവാദി. വിദ്യാർത്ഥി കോ-ഓർഡിനേറ്റർമാർക്കൊപ്പം കൃത്യമായ ആസൂത്രണം നടത്തി ആൾക്കൂട്ട കൊലപാതകങ്ങളിൽ ഏർപ്പെട്ടത് യൂനുസാണ്. ബിഎൻപി നേതാവും ഖാലേദ സിയയുടെ മകനുമായ താരിഖ് റഹ്മാൻ പോലും ലണ്ടനിൽ നിന്ന് പറഞ്ഞു. ബം​ഗ്ലാദേശിൽ മരണങ്ങൾ ഇങ്ങനെ തുടർന്നാൽ ഈ സർക്കാർ നിലനിൽക്കില്ലെന്ന്..” ഷെയ്ഖ് ഹസീന പറഞ്ഞു.

ഇന്ന് ബം​ഗ്ലാദേശിൽ അദ്ധ്യാപകർ, പൊലീസുകാർ, തുടങ്ങി എല്ലാവരും ആക്രമിക്കപ്പെടുന്നു. കൊല്ലപ്പെടുന്നു. ഹിന്ദുക്കൾ, ബു​ദ്ധിസ്റ്റുകൾ, ക്രിസ്ത്യാനികൾ എല്ലാവരും ലക്ഷ്യം വെക്കപ്പെടുകയാണ്. പള്ളികളും നിരവധി ക്ഷേത്രങ്ങളും തകർക്കപ്പെട്ടു. എന്തുകൊണ്ട് ബം​ഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾ ഇപ്പോൾ ആക്രമിക്കപ്പെടുന്നു?

ഒരു കൂട്ടക്കൊലയ്‌ക്ക് സാക്ഷ്യം വഹിക്കാൻ ഞാൻ തയ്യാറായിരുന്നില്ല. അധികാരം ഞാൻ നിലനിർത്തിയിരുന്നുവെങ്കിൽ അത് സംഭവിക്കുമായിരുന്നു. ആളുകൾ നിർദയമായി കൊല്ലപ്പെടുമെന്ന് മനസിലാക്കിയതിനാലാണ് സ്വയം ഒഴിഞ്ഞുപോകാൻ തീരുമാനിച്ചത്. ​ഗാന ഭവനിൽ വച്ച് എന്റെ സുരക്ഷാ ഭടന്മാർ അവർക്ക് നേരെ വെടിയുതിർത്തിരുന്നെങ്കിൽ ഒരുപാട് പേർ മരിക്കുമായിരുന്നു. അതിന് ഞാൻ ആ​ഗ്രഹിക്കാത്തതിനാലാണ് രാജ്യം വിട്ടത്.

1975 ഓ​ഗസ്റ്റ് 15ന് ബം​ഗ്ലാദേശിന്റെ രാഷ്‌ട്രപിതാവിനെ വകവരുത്തിയത് പോലെ എന്നെയും കൊല്ലാനായിരുന്നു പദ്ധതി. അത് നടപ്പായില്ല. എല്ലാം അവസാനിപ്പിക്കാൻ 25-30 മിനിറ്റുകൾ മാത്രം മതിയായിരുന്നു. പക്ഷെ ഞാനെന്റെ സെക്യൂരിറ്റി ജീവനക്കാരോട് പറഞ്ഞു, അവർക്ക് നേരെ വെടിയുതിർക്കരുതെന്ന്..- ഷെയ്ഖ് ഹസീന പറഞ്ഞുനിർത്തി.

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധമറിയിച്ച ഇസ്കോണിനെതിരെ സർക്കാർ നടപടി കടുപ്പിച്ച സാഹചര്യത്തിൽ കൂടിയാണ് ഹസീനയുടെ വാക്കുകൾ.

Tags: Sheikh HasinaMuhammad Yunusbangladesh
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies