"ഞാൻ ഒന്ന് മൂളിയിരുന്നെങ്കിൽ കൂട്ടക്കൊല നടന്നേനെ, എന്റെ സുരക്ഷാ ജീവനക്കാരോട് അരുതെന്ന് പറഞ്ഞു; ഇന്ന് ബം​ഗ്ലാദേശിൽ ന്യൂനപക്ഷങ്ങളുടെ കൂട്ടക്കുരുതി"
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഞാൻ ഒന്ന് മൂളിയിരുന്നെങ്കിൽ കൂട്ടക്കൊല നടന്നേനെ, എന്റെ സുരക്ഷാ ജീവനക്കാരോട് അരുതെന്ന് പറഞ്ഞു; ഇന്ന് ബം​ഗ്ലാദേശിൽ ന്യൂനപക്ഷങ്ങളുടെ കൂട്ടക്കുരുതി”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 10:58 am IST
FacebookTwitterWhatsAppTelegram

ധാക്ക: ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിനെതിരെ വിമർശനവുമായി ബം​ഗ്ലാദേശിൽ നിന്ന് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളും ബം​ഗ്ലാദേശിൽ വർദ്ധിച്ച സാഹചര്യത്തിലാണ് യൂനുസിനെതിരെ ഹസീന വിമർശനം ഉന്നയിച്ചത്. ന്യൂയോർക്കിൽ നടന്ന അവാമി ലീഗിന്റെ സമ്മേളനത്തിൽ വെർച്വലായി പങ്കെടുത്ത് അഭിസംബോധന ചെയ്യുകയായിരുന്നു അവർ. ക്ഷേത്രങ്ങൾക്കും പള്ളികൾക്കും, ഇസ്‌കോൺ സംഘടനയ്‌ക്കുമെതിരായ ആക്രമണങ്ങളെ ഇടക്കാല സർക്കാർ കണ്ടില്ലെന്ന് നടിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഹസീനയുടെ പ്രതികരണം.

“ബം​ഗ്ലാദേശിലെ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് കാരണം ഞാനാണെന്ന് ആരോപിക്കുന്നു. യഥാർത്ഥത്തിൽ മുഹമ്മദ് യൂനുസാണ് അതിനുത്തരവാദി. വിദ്യാർത്ഥി കോ-ഓർഡിനേറ്റർമാർക്കൊപ്പം കൃത്യമായ ആസൂത്രണം നടത്തി ആൾക്കൂട്ട കൊലപാതകങ്ങളിൽ ഏർപ്പെട്ടത് യൂനുസാണ്. ബിഎൻപി നേതാവും ഖാലേദ സിയയുടെ മകനുമായ താരിഖ് റഹ്മാൻ പോലും ലണ്ടനിൽ നിന്ന് പറഞ്ഞു. ബം​ഗ്ലാദേശിൽ മരണങ്ങൾ ഇങ്ങനെ തുടർന്നാൽ ഈ സർക്കാർ നിലനിൽക്കില്ലെന്ന്..” ഷെയ്ഖ് ഹസീന പറഞ്ഞു.

ഇന്ന് ബം​ഗ്ലാദേശിൽ അദ്ധ്യാപകർ, പൊലീസുകാർ, തുടങ്ങി എല്ലാവരും ആക്രമിക്കപ്പെടുന്നു. കൊല്ലപ്പെടുന്നു. ഹിന്ദുക്കൾ, ബു​ദ്ധിസ്റ്റുകൾ, ക്രിസ്ത്യാനികൾ എല്ലാവരും ലക്ഷ്യം വെക്കപ്പെടുകയാണ്. പള്ളികളും നിരവധി ക്ഷേത്രങ്ങളും തകർക്കപ്പെട്ടു. എന്തുകൊണ്ട് ബം​ഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾ ഇപ്പോൾ ആക്രമിക്കപ്പെടുന്നു?

ഒരു കൂട്ടക്കൊലയ്‌ക്ക് സാക്ഷ്യം വഹിക്കാൻ ഞാൻ തയ്യാറായിരുന്നില്ല. അധികാരം ഞാൻ നിലനിർത്തിയിരുന്നുവെങ്കിൽ അത് സംഭവിക്കുമായിരുന്നു. ആളുകൾ നിർദയമായി കൊല്ലപ്പെടുമെന്ന് മനസിലാക്കിയതിനാലാണ് സ്വയം ഒഴിഞ്ഞുപോകാൻ തീരുമാനിച്ചത്. ​ഗാന ഭവനിൽ വച്ച് എന്റെ സുരക്ഷാ ഭടന്മാർ അവർക്ക് നേരെ വെടിയുതിർത്തിരുന്നെങ്കിൽ ഒരുപാട് പേർ മരിക്കുമായിരുന്നു. അതിന് ഞാൻ ആ​ഗ്രഹിക്കാത്തതിനാലാണ് രാജ്യം വിട്ടത്.

1975 ഓ​ഗസ്റ്റ് 15ന് ബം​ഗ്ലാദേശിന്റെ രാഷ്‌ട്രപിതാവിനെ വകവരുത്തിയത് പോലെ എന്നെയും കൊല്ലാനായിരുന്നു പദ്ധതി. അത് നടപ്പായില്ല. എല്ലാം അവസാനിപ്പിക്കാൻ 25-30 മിനിറ്റുകൾ മാത്രം മതിയായിരുന്നു. പക്ഷെ ഞാനെന്റെ സെക്യൂരിറ്റി ജീവനക്കാരോട് പറഞ്ഞു, അവർക്ക് നേരെ വെടിയുതിർക്കരുതെന്ന്..- ഷെയ്ഖ് ഹസീന പറഞ്ഞുനിർത്തി.

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധമറിയിച്ച ഇസ്കോണിനെതിരെ സർക്കാർ നടപടി കടുപ്പിച്ച സാഹചര്യത്തിൽ കൂടിയാണ് ഹസീനയുടെ വാക്കുകൾ.

Tags: bangladeshSheikh HasinaMuhammad Yunus
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies