കൊച്ചി: ഷവർമ ഉണ്ടാക്കുന്ന തീയതിയും സമയവും പായ്‌ക്കറ്റുകളിൽ കർശനമായും രേഖപ്പെടുത്തണമെന്ന നിർദ്ദേശം നൽകി ഹൈക്കോടതി. 2022-ൽ കാസർകോട് സ്വദേശി 16-കാരി ദേവനന്ദ മരിച്ച സംഭവത്തെ തുടർന്ന് മാതാവ് നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് ജേവൻ രാമചന്ദ്രൻ മുൻ ഉത്തരവിലെ നിർദ്ദേശം കർശനമായി നടപ്പിലാക്കണമെന്ന് അറിയിച്ചത്.
ബന്ധപ്പെട്ടവർ കൃത്യമായുള്ള പരിശോധന നടത്തി ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാത്തതുകൊണ്ടാണെന്ന് മകളുടെ മരണത്തിന് കാരണമെന്ന് ചൂണ്ടികാട്ടി മാതാവ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പരാതിക്കാരി ഹർജി സമർപ്പിച്ച സാഹചര്യവും കാരണവും കണക്കിലെടുത്ത് ഇവർക്ക് 25,000 രൂപ നൽകണമെന്നും ഉത്തരവിട്ടിട്ടുണ്ട്. കേസ് പരിഗണിക്കുന്ന കാസർകോട് അഡീഷണൽ സെഷൻസ് കോടതി രണ്ട് മാസത്തിനകം പരിഗണിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. വിഷയം ചൂണ്ടിക്കാട്ടി ഹർജി നൽകിയതിനെ അഭിനന്ദിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.















