തിരുവനന്തപുരം: വനവാസി സമുദായങ്ങളിലും മതഭീകരരുടെ പ്രണയക്കെണി. നിരവധി റോഹിംഗ്യന്‍ തീവ്രവാദികൾ ഗോത്രവര്‍ഗ ഊരുകളില്‍ ചേക്കേറിയതായാണ് വിവരം. കൂടാതെ ബംഗാളികളും വനവാസി പെൺകുട്ടികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നുണ്ട്. യഥാർത്ഥ വ്യക്തിത്വം മറച്ചുവെച്ച് വിവാഹം കഴിച്ച്, ഗോത്രനാമം സ്വീകരിച്ചാണ് വനവാസി ഊരുകളിൽ ഇവരുടെ താമസം. രാജ്യസുരക്ഷയ്‌ക്കടക്കം ഭീഷണിയാകുന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
പ്രണയക്കെണിയിൽ പെട്ടുപോകുന്ന പെണ്‍കുട്ടികളെ നിർബന്ധിച്ച് ഇസ്ലാമതം മാറ്റുന്നുമുണ്ട്. പെൺകുട്ടികളുടെ സ്വത്തിലാണ് ഇവരുടെ നോട്ടം. തിരുവനന്തപുരം പെരിങ്ങമ്മല ഒരുപറക്കരിക്കകം സെറ്റില്‍മെന്റില്‍ ബംഗാളിയായ മുസ്ലീം യുവാവ് വിവാഹം കഴിച്ച് അനില്‍ കാണി എന്നപേരില്‍ പട്ടികവര്‍ഗ ആനുകൂല്യം പറ്റി ജീവിക്കുന്നുണ്ട്.
ഞാറനീലിയിലെ കുറുപ്പുംകാലയിൽ നാലേക്കറോളം ഭൂമിയുള്ള പെൺകുട്ടിയെ മഞ്ഞപ്പാറ പള്ളിയില്‍ വച്ച് മതംമാറ്റിയാണ് നിക്കാഹ് കഴിച്ചത്. വില്ലേജ് ഓഫീസില്‍ രേഖാമൂലം പരാതി നല്‍കിയിട്ടും മതംമാറുന്നവര്‍ക്ക് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായും ഗോത്രവര്‍ഗ സെറ്റില്‍മെന്റിലുള്ളവര്‍ ആരോപിക്കുന്നു. ഗോത്രഭൂമി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവർക്കൊപ്പം മതമൗലികവാദ സംഘടനകളും പെണ്‍വാണിഭ സംഘങ്ങളും പെൺകുട്ടികളെ നോട്ടമിടുന്നത് സമൂഹത്തെ ആകെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.
പ്രണയക്കെണി സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുഖ്യമന്തിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ്‌മോഹന്‍ ത്രിവേണി പറഞ്ഞു.















