എറണാകുളം: എരൂരിൽ ഒരു സ്ത്രീയടക്കം മൂന്ന് ബംഗ്ലാദേശികളെ പൊലീസ് പിടികൂടി. പാഴ്വസ്തു ശേഖരിക്കുന്നവർ എന്ന വ്യാജേനെ താമസിച്ച സംഘത്തെ വാടക വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്നും ബംഗ്ലാദേശി രേഖകൾ പൊലീസ് പിടിച്ചെടുത്തു. മതിയായി രേഖകൾ ഇല്ലാതെയാണ് ഇവർ ഇന്ത്യയിലേക്ക് പ്രവേശിച്ചതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നിന്നും ബംഗ്ലാദേശികളെ പിടികൂടിയിരുന്നു. സമാനരീതിയിൽ ഇന്നലെ അങ്കമാലിയിൽ നിന്നും ഒരാളെ പിടികൂടിയിരുന്നു. ദിൽവാർ ഹുസൈനെയാണ് അറസ്റ്റിലായത്. ഇതോടെ ഈ ആഴ്ച എറണാകുളത്ത് പിടിയിലാവരുടെ എണ്ണം ആറായി.
അതിനിടെ പെരുമ്പാവൂരിൽ പിടിയിലായ തസ്ലീമയുടെ കൂടെ താമസിച്ചിരുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ബംഗാളികളെന്ന വ്യാജേനയാണ് ബംഗ്ലാദേശി സ്വദേശികൾ ഇവർക്കൊപ്പം തങ്ങിയിരുന്നത്. ബംഗ്ലാദേശി കലാപകാരികൾ സംസ്ഥാനത്ത് നുഴഞ്ഞുകയറിയെന്ന സൂചനയിൽ പൊലീസും രഹസ്യാന്വേഷണ വിഭാഗങ്ങളും പരിശോധനകൾ ശക്തമാക്കിയതോടെയാണ് പെരുമ്പാവൂർ, ആലുവ മേഖലകൾ സുരക്ഷിത താവളമാക്കിയ ബംഗ്ലാദേശികളിൽ പലരും മുങ്ങിയത്.
100 ഓളം ബംഗ്ലാദേശികൾ എറണാകുളം റൂറലിൽ തങ്ങുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇവരിൽ മിക്കവരും ബംഗ്ലാദേശിൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്. ബംഗാൾ സ്വദേശികൾ എന്ന പേരിൽ കഴിഞ്ഞ പലരേയും കാണാനില്ലെന്ന് തൊഴിലാളികൾ മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെ ബംഗ്ലാദേശി കലാപകാരികൾ നുഴഞ്ഞുകയറി താമസമാരംഭിച്ചുണ്ടെന്ന സൂചനയെ തുടർന്ന് ഐബിയും കേന്ദ്ര ഏജൻസികളും എറണാകുളം റൂറൽ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.















