2002 ൽ ആന്റണി സർക്കാരിനെതിരെ ഒന്നിച്ചിറങ്ങി; അതുപോലെ പിണറായി സർക്കാരിനെതിരെയും ജീവനക്കാർ ഇറങ്ങേണ്ട സമയം; മുന്നറിയിപ്പുമായി എൻജിഒ സംഘ്
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

2002 ൽ ആന്റണി സർക്കാരിനെതിരെ ഒന്നിച്ചിറങ്ങി; അതുപോലെ പിണറായി സർക്കാരിനെതിരെയും ജീവനക്കാർ ഇറങ്ങേണ്ട സമയം; മുന്നറിയിപ്പുമായി എൻജിഒ സംഘ്

Janam Web Desk by Janam Web Desk
Jan 24, 2025, 04:54 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: 2002 ൽ എ.കെ. ആന്റണി സർക്കാരിനെതിരെ നടത്തിയ സംയുക്ത അനിശ്ചിതകാല പണിമുടക്കിന് സമാനമായ രീതിയിൽ പിണറായി സർക്കാരിന്റെ ദ്രോഹ നടപടികൾക്കെതിരെ ഭരണ – പ്രതിപക്ഷ സർവ്വീസ് സംഘടനകൾ ഒറ്റക്കെട്ടായി അനിശ്ചിതകാല പണിമുടക്കിന് തയ്യാറാകണമെന്ന് ബി.എം.എസ്. അഖിലേന്ത്യ സെക്രട്ടറി വി.രാധാകൃഷ്ണൻ. കേന്ദ്രസർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭിക്കുമ്പോൾ സംസ്ഥാന ജീവനക്കാർക്ക് മാത്രം അർഹമായവ നിഷേധിക്കുന്നത് കടുത്ത വിവേചനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ എൻജിഒ സംഘ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മ്യൂസിയം പബ്ലിക് ഓഫീസ് കോമ്പൗണ്ടിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് ജീവനക്കാർ പങ്കെടുത്തു. 2024 ജൂലൈ മുതൽ ലഭ്യമാകേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്‌കരണവും നടപ്പിലാക്കാതെ ജീവനക്കാരെ അവഗണിക്കുന്ന സർക്കാർ നടപടി അംഗീകരിക്കാൻ കഴിയുന്നതല്ല. സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റ സാഹചര്യത്തിൽ പോലും ക്ഷാമബത്ത കുടിശ്ശികയും, പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന്റെ കുടിശിക, ലീവ് സറണ്ടർ എന്നിവ വർഷങ്ങളായി തടഞ്ഞു വയ്‌ക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അധികാരത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ നിന്നും ഒളിച്ചോടിയ ഇടതുമുന്നണി സർക്കാർ വഞ്ചനാപരമായ നിലപാടാണ് തുടർന്നു വരുന്നത്. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ സംരക്ഷിക്കാൻ ഭരണ – പ്രതിപക്ഷ സംഘടനകൾ യോജിച്ച അനിശ്ചിതകാല പണിമുടക്കിന് തയ്യാറാകണം. നിലവിലുണ്ടായിരുന്ന മുഴുവൻ അവകാശങ്ങളും, ആനുകൂല്യങ്ങളും കവർന്നെടുത്ത് കേരളത്തിലെ സർവീസ് മേഖലയെ ചരിത്രത്തിൽ നാളിതുവരെ ഉണ്ടാകാത്ത ഗുരുതര പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഇടതുമുന്നണി സർക്കാർ.

ജീവനക്കാരുടെ ആനുകൂല്യങ്ങൾക്ക് വേണ്ടി കഴിഞ്ഞ ജനുവരിയിൽ കേരള എൻ.ജി.ഒ. സംഘ് ഉൾപ്പെടെയുള്ള പ്രതിപക്ഷ സംഘടനകൾ നടത്തിയ സൂചനാ പണിമുടക്കിനെ ഭരണ സ്വാധീനം ഉപയോഗിച്ച് ചെറുത്തുതോൽപ്പിക്കാൻ മുൻപന്തിയിൽ നിന്ന ഭരണാനുകൂല സംഘടനയ്‌ക്ക് ഇപ്പോൾ പണിമുടക്ക് നടത്തേണ്ടി വന്നത് സ്വന്തം സർക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണെന്നും എൻ.ജി.ഒ. സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദൻ അധ്യക്ഷത വഹിച്ചു. രാഷ്‌ട്രീയ രാജ്യ കർമ്മചാരി മഹാ സംഘ് അഖിലേന്ത്യ ഉപാധ്യക്ഷൻ പി. സുനിൽകുമാർ, ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്. കെ. ജയകുമാർ, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റ് ബി. മനു, സെക്രട്ടേറിയറ്റ് എംപ്ലോയീസ് പ്രസിഡന്റ് റ്റി. ഐ. അജയകുമാർ, എൻ.റ്റി.യു. സംസ്ഥാന സെക്രട്ടറി അരുൺകുമാർ, കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് സംസ്ഥാന സെക്രട്ടറി ബി. ജയപ്രകാശ്, ഗവൺമെന്റ് പ്രസ് വർക്കേഴ്‌സ് സംഘ് ജനറൽ സെക്രട്ടറി സി. കെ. ജയപ്രസാദ്, എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ട്രഷറർ സജീവൻ ചത്തോത്ത് നന്ദിയും പറഞ്ഞു.

Tags: വി.രാധാകൃഷ്ണൻസെക്രട്ടേറിയറ്റ് എംപ്ലോയീസ്പിണറായി സർക്കാർടി. ദേവാനന്ദൻഫെറ്റോkerala NGO sanghഎൻ.ജി.ഒ. സംഘ്ലീവ് സറണ്ടർ
ShareTweetSendShare

More News from this section

ഇരുമ്പ് തോട്ട വൈദ്യുതി ലൈനിൽ തട്ടി; ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത് വില്പന; 220 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കരാൻ പിടിയിൽ

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

‘ജാനകി വി. V/S സ്റ്റേറ്റ് ഓഫ് കേരള’; ജെ എസ് കെ തീയറ്ററുകളിലേക്ക്; ജൂലൈ 17 ന് റിലീസ് ചെയ്യും

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

Latest News

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടന നേതാക്കൾ, ജീവനക്കാരുടെ സംഘടനാ നേതാക്കൾ എന്നിവര്‍ക്ക് നോട്ടീസ്

മുസ്ലീം രാജ്യങ്ങളിൽ നിന്ന് എത്തിയത് 500 കോടി; ഹിന്ദു പെൺകുട്ടികളെ വലയിലാക്കിയാൽ മുസ്ലിം യുവാക്കൾക്ക് കൈനിറയെ പണം; ചങ്കൂർ ബാബ ATS കസ്റ്റഡിയിൽ

പാലക്കാട്‌ വീണ്ടും നിപ മരണം ; മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies