കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ആനയിടഞ്ഞുണ്ടായ ദുരന്തത്തിൽ പുതിയ കേസ്. സ്ഫോടക വസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്ത കുറ്റം കൂടി ചേർത്ത് കേസെടുക്കാൻ ആണ് കൊയിലാണ്ടി പൊലീസ് നീക്കം.നേരത്തെ അസ്വാഭാവിക മരണത്തിന് മാത്രമായിരുന്നു കേസെടുത്തിരുന്നത്. പുതിയ വകുപ്പ് കൂടി ചേർക്കുന്നതോടെ ഏതാനും പേരെക്കൂടി പുതുതായി പ്രതിപ്പട്ടികയിൽ പെടുത്താനാണ് പൊലീസ് ഒരുങ്ങുന്നത്.
സംഭവത്തിൽ സോഷ്യൽ ഫോറസ്റ്റ്ട്രിവിഭാഗവും കേസെടുത്തു. ഫോറസ്റ്റ് ഓഫീസർ എൻ കെ ഇബ്രായി തയ്യാറാക്കിയ മഹസറിൽ ആറു പേരെയാണ് പ്രതിയാക്കിയിട്ടുള്ളത് . ആഘോഷ കമ്മിറ്റി ഭാരവാഹികളും പീതാംബരൻ ഗോകുൽ എന്നീ ആനകളുടെ നാലു പാപ്പാന്മാരെയും പ്രതികൾ ആക്കിയാണ് കേസ് .
Leave a Comment