ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ നയിക്കാനില്ലെന്ന് കെ.എൽ രാഹുൽ വ്യക്തമാക്കിയതായി സൂചന. ചാമ്പ്യൻസ് ട്രോഫി കഴിഞ്ഞ് നാട്ടിലെത്തിയ താരം ഉടനെ ടീമിനൊപ്പം ചേരും. ഡൽഹി ഇതുവരെ നായകനെ പ്രഖ്യാപിച്ചിട്ടില്ല. പഞ്ചാബിലും ലക്നൗവിലും നായകനായിരുന്നു രാഹുൽ ഡൽഹിയെ നയിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇതെല്ലാം തള്ളുകയാണ് താരം. താരത്തിന് പകരം ചാമ്പ്യൻസ് ട്രോഫിയിൽ തിളങ്ങിയ അക്സർ പട്ടേൽ ഡൽഹിയുടെ ക്യാപ്റ്റനായേക്കും. 16.50 കോടി രൂപയ്‌ക്കാണ് അക്സർ പട്ടേലിന് ഡൽഹി നിലനിർത്തിയത്. കെ.എൽ രാഹുലിനെ 14 കോടിക്കുമാണ് ടീമിലെത്തിച്ചത്. ഒരു കളിക്കാരനെന്ന നിലയിൽ ടീമിന് സംഭാവന നൽകാനാണ് താത്പ്പര്യമെന്നാണ് രാഹുൽ വ്യക്തമാക്കിയതെന്നാണ് സൂചന.
സയിദ് മുഷ്താഖ് അലിയിൽ ഗുജറാത്തിനെ നയിച്ചത് അക്സർ പട്ടേലായിരുന്നു. Indo-Asian News Service ആണ് ക്യാപ്റ്റൻസി സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. 2020-24 വരെ രണ്ടു ടീമുകളെയാണ് രാഹുൽ നയിച്ചത്. 2020,21 ൽ പഞ്ചാബ് കിംഗ്സിനെയും 2023,24 സീസണിൽ ലക്നൗവിനെയും നയിച്ചു. 2023ൽ പരിക്കു കാരണം പാതി സീസൺ രാഹുലിന് നഷ്ടമായെങ്കിലും ടീം പ്ലേ ഓഫിലെത്തി. എന്നാൽ 24ൽ ഏഴാം സ്ഥാനത്തായിരുന്നു. 64 മത്സരങ്ങളിൽ 31 വീതം തോൽവിയും ജയവുമാണുള്ളത്.