കോഴിക്കോട്: തുണിക്കടയില്‍ വസ്ത്രം മാറ്റിയെടുക്കാന്‍ എത്തിയ പന്ത്രണ്ടുകാരന് നേരെ ആക്രമണം.കോഴിക്കോട് തൊട്ടിൽപ്പാലത്തെ തുണിക്കടയിലാണ് വ്യാഴാഴ്ചയാണ് അക്രമം നടന്നത്. പരിക്കേറ്റ ബാലൻ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
കടയില്‍ നിന്ന് നേരത്തെ എടുത്ത വസ്ത്രം മാറ്റിയെടുക്കുന്നതിനിടെയായിരുന്നു ജീനക്കാരന്‍ കുട്ടിയെ തളളിയിട്ടത്. സംഭവത്തില്‍ ജീവനക്കാരനായ അശ്വന്തിനെതിരെ പൊലീസ് കേസെടുത്തു.
വസ്ത്രം തിരയുന്നതിനിടെ അശ്വന്ത് കുട്ടിയെ കഴുത്തിന് പിടിച്ച് തള്ളുകയും ആക്രമിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് രക്ഷിതാവിനൊത്ത് കുട്ടി കടയില്‍ നിന്ന് വസ്ത്രം വാങ്ങിയത്. എന്നാല്‍ പിന്നെ നോക്കിയപ്പോൾ ഇത് പാകമല്ലാത്തത്തിനെ തുടര്‍ന്നു കുട്ടി രക്ഷിതാവിനൊപ്പം വസ്ത്രം മാറ്റിയെടുക്കാന്‍ എത്തി.
സംഭവത്തിന് പിന്നാലെ രക്ഷിതാവും ജീവനക്കാരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായതായാണ് വിവരം. തൊട്ടില്‍പാലം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കും.















