തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റിയുടെ പുതിയ അദ്ധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തത് ഐക്യകണ്‌ഠേനയായിരുന്നുവെന്ന് മുന്‍ അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാന അധ്യക്ഷന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളുടെ പ്രചാരണങ്ങളെല്ലാം പൊളിഞ്ഞതായും കെ. സുരേന്ദ്രന്‍ പറഞ്ഞു .
രാജീവ് ചന്ദ്രശേഖര്‍ സജീവ രാഷ്‌ട്രീയത്തിന് പറ്റുന്ന ആളാണോ അല്ലയോ എന്ന സംശയമുന്നയിക്കുന്നവര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ പോരാട്ടം മറക്കരുതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
BJP യെ ജനം കേരളത്തിൽ സ്വീകരിച്ചു; കേരളം BJP ക്ക് ബാലികേറാമല അല്ല എന്നും CPMന്റെ സംസ്ഥാന സമ്മേളനത്തിൽ മുക്കാൽ സമയവും ചർച്ച ചെയ്തത് BJP യുടെ വളർച്ചയെക്കുറിച്ചായിരുന്നു എന്നും കെ സുരേന്ദ്രൻ പറഞ്ഞു.
“പുതിയ ആശയത്തെ കേരളം സ്വീകരിച്ച ഘടനാപരമായ മാറ്റം കേരളത്തിലുണ്ടായി. രാജീവ് ചന്ദ്രശേഖറിന്റെ 3 പതിറ്റാണ്ട് കാലത്തെ അനുഭവം BJP ക്ക് ഉന്മേഷം നൽകും. BJP യെ കൈപിടിച്ച് കൊണ്ടുപോകാൻ രാജീവ് ചന്ദ്രശേഖറിനാകും”. കെ സുരേന്ദ്രൻ പറഞ്ഞു.
“കഴിഞ്ഞ അഞ്ചുകൊല്ലം വലിയ മുന്നേറ്റമാണ് കേരളത്തില്‍ ബിജെപിക്ക് ഉണ്ടായത്. ലോക്‌സഭയിലേക്ക് അടക്കം അംഗങ്ങളെ വിജയിപ്പിക്കാന്‍ പാര്‍ട്ടിക്കായി. 280 പ്രവര്‍ത്തക മണ്ഡലങ്ങളില്‍ 39 വനിതാ പ്രസിഡന്റുമാര്‍, നാല് ജില്ലകളില്‍ വനിതാ പ്രസിഡന്റുമാര്‍, 31 എസ് സി മണ്ഡലം പ്രസിഡന്റുമാര്‍, 8 പട്ടികവര്‍ഗ്ഗ മണ്ഡലം പ്രസിഡന്റുമാര്‍ അടക്കം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കിയാണ് ബിജെപി സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുന്നത്. ബിജെപി ഹിന്ദുക്കളുടെ മാത്രം പാര്‍ട്ടിയാണെന്ന ആക്ഷേപിക്കുന്നവരോട് പറയാനുള്ളത് ഇതെല്ലാവരുടേയും പാര്‍ട്ടിയാണ് എന്നു മാത്രമാണ്. ബിജെപിയുടെ 30 ജില്ലാ പ്രസിഡന്റുമാരില്‍ മൂന്നുപേര്‍ ക്രൈസ്തവ സമുഹത്തില്‍ നിന്നുള്ള പ്രസിഡന്റുമാരാണ്. തൃശൂരിലും കോട്ടയത്തും ഇടുക്കിയിലും ബിജെപിക്ക് ഏറ്റവും സ്വാധീനമുള്ള സ്ഥലങ്ങളിലാണ് ക്രൈസ്തവ ജില്ലാ പ്രസിഡന്റുമാര്‍ വന്നത് എന്നത് ശ്രദ്ധേയമെന്നും” കെ. സുരേന്ദ്രന്‍ പറഞ്ഞു.















