മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത എംപുരാൻ എന്ന സിനിമയെ തുടർന്ന് ഉയർന്ന വിവാദങ്ങളിൽ ചോദ്യങ്ങളുമായി മുൻ ഡിജിപി ടിപി സെൻകുമാർ. സിനിമയെ സിനിമയായി കാണണം ” ! അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ബ്രാൻഡ് അംബാസ്സഡർമാർ ഘോര ഘോരം പ്രസംഗിക്കുന്നത് കേട്ടു … ഇതേ “അംബാസ്സഡർമാർ” ദി കേരളാ സ്റ്റോറിയും , കാശ്മീർ ഫയൽസും , ടിപി 51 , പുഴ മുതൽ പുഴ വരെ തുടങ്ങിയ സിനിമകളെ “സിനിമയായി കാണണം ” എന്ന് എന്തുകൊണ്ട് പറയുന്നില്ല / പറഞ്ഞില്ല / പറയുകയില്ല എന്ന് മാത്രം ചിന്തിക്കുക എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്.
കുറിപ്പ് വായിക്കാം.
സിനിമയെ സിനിമയായി കാണണം ” ! അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ബ്രാൻഡ് അംബാസ്സഡർമാർ ഘോര ഘോരം പ്രസംഗിക്കുന്നത് കേട്ടു …
ഇതേ “അംബാസ്സഡർമാർ” ദി കേരളാ സ്റ്റോറിയും , കാശ്മീർ ഫയൽസും , ടിപി 51 , പുഴ മുതൽ പുഴ വരെ തുടങ്ങിയ സിനിമകളെ “സിനിമയായി കാണണം ” എന്ന് എന്തുകൊണ്ട് പറയുന്നില്ല / പറഞ്ഞില്ല / പറയുകയില്ല എന്ന് മാത്രം ചിന്തിക്കുക …
ഈ ചിത്രങ്ങൾ പ്രതിസന്ധി നേരിട്ടപ്പോൾ ഇവരാരെങ്കിലും ഇതേ അഭിപ്രായ സ്വാതന്ത്രം , ഫാസിസം എന്നൊക്കെ പറഞ്ഞു നിങ്ങൾ എവിടെയെങ്കിലും കണ്ടിരുന്നോ ?
ചിന്തിക്കുക…
കാര്യം മനസ്സിലാവും …















