മുംബൈ : വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയതിനെ തുടർന്ന് ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ച് ഹിന്ദു കർഷകരിൽ നിന്നും ക്ഷേത്രങ്ങളിൽ നിന്നും വഖഫ് ബോർഡ് ബലമായി പിടിച്ചെടുത്ത ഭൂമി തിരികെ അവകാശികൾക്ക് തന്നെ നൽകുമെന്ന് മഹാരാഷ്‌ട്ര സർക്കാർ. സംസ്ഥാന റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെയാണ് ഇത് പ്രഖ്യാപിച്ചത്.
അതുപോലെ തന്നെ മുസ്ലീങ്ങളിൽ നിന്ന് ഈ രീതിയിൽ പിടിച്ചെടുത്ത ഭൂമിയും അവർക്ക് തിരികെ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
“വഖഫ് ബോർഡിന്റെ ഭൂമി കൈയേറ്റങ്ങളിൽ സർക്കാർ ഉറച്ച നിലപാട് സ്വീകരിച്ചിട്ടുണ്ട്, സ്വകാര്യ അല്ലെങ്കിൽ ക്ഷേത്ര ട്രസ്റ്റ് ഭൂമികൾ അനധികൃതമായി കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയാൽ അവ തിരിച്ചുപിടിക്കും” റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു. ഒന്നിലധികം എംഎൽഎമാർ ഉന്നയിച്ച ആശങ്കകൾക്ക് മറുപടി പറയുന്നതിനിടെയാണ് അദ്ദേഹം നിയമസഭയിൽ ഈ പ്രഖ്യാപനം നടത്തിയത്.
സംസ്ഥാനത്തെ ഹിന്ദു ക്ഷേത്രങ്ങളുടെ ആയിരക്കണക്കിന് ഏക്കർ ഭൂമി വഖഫ് കൈയേറിയതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സർക്കാർ ഇത്തരം ഭൂമികൾ കണ്ടെത്തി കൈയേറ്റത്തിൽ നിന്ന് മോചിപ്പിച്ച് ക്ഷേത്രങ്ങൾക്കും ജനങ്ങൾക്കും തിരികെ നൽകണമെന്ന് ആവശ്യം പലപ്പോഴായി ഉയർന്നിട്ടുണ്ട്.
സംസ്ഥാനത്തുടനീളമുള്ള കർഷകർക്കും മത ട്രസ്റ്റുകൾക്കും നീതി ഉറപ്പാക്കുന്നതിനൊപ്പം അനധികൃത ഭൂമി കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിന്റെ സൂചനയാണ് സർക്കാരിന്റെ ഈ നീക്കം.