ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ശ്രീനാഥ് ഭാസി. മുൻകൂർ ജാമ്യാപേക്ഷയാണ് നൽകിയിരിക്കുന്നത്. കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്ലീമയുടെ മൊഴിയിൽ ശ്രീനാഥ് ഭാസി അടക്കമുള്ളവരുടെ പേര് ഉൾപ്പെട്ടതിനാൽ എക്സൈസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ടാണ് യുവതാരത്തിന്റെ നീക്കം.
സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്ലീമ. ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ പിടിയിലായപ്പോൾ ശ്രീനാഥ് ഭാസിയുടേയും ഷൈൻ ടോം ചാക്കോയുടേയും പേര് പരാമർശിച്ചിരുന്നു. തന്റെ പക്കൽ നിന്ന് കഞ്ചാവ് വാങ്ങാറുണ്ടെന്നായിരുന്നു മൊഴി. യുവനടന്മാർ തസ്ലീമയുമായി പണമിടപാട് നടത്തിയതിന്റെ തെളിവുകൾ പൊലീസിന് ലഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ അറസ്റ്റിനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്.
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും എക്സൈസ് തന്നെ അകാരണമായി അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്നും ശ്രീനാഥ് ഭാസി സമർപ്പിച്ച ഹർജിയിൽ പറയുന്നു. മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
Read more at: