ചോരക്കളിക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റത്തിന്റെ ചൊവ്വ; താരിഫ് യുദ്ധം അനുകൂലമെന്ന് വിലയിരുത്തല്‍
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Business

ചോരക്കളിക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റത്തിന്റെ ചൊവ്വ; താരിഫ് യുദ്ധം അനുകൂലമെന്ന് വിലയിരുത്തല്‍

Janam Web Desk by Janam Web Desk
Apr 8, 2025, 02:51 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മൂന്ന് ദിവസത്തെ ചോരക്കളിക്ക് ശേഷം പച്ചതൊട്ട് ഇന്ത്യന്‍ ഓഹരി വിപണി. ചൊവ്വാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് ഉച്ചയോടെ 1650 പോയന്റ് ഉയര്‍ന്ന് 74802 ല്‍ എത്തി. 2.25% മുന്നേറ്റമാണ് സെന്‍സെക്‌സില്‍ ഉണ്ടായത്. അതേസമയം എന്‍എസ്ഇ നിഫ്റ്റി 515 പോയന്റ് ഉയര്‍ന്ന് 22675 ല്‍ തൊട്ടു. 2.2% മുന്നേറ്റം. ഐടി ഓഹരികള്‍ 2.8% മുന്നേറ്റം കൈവരിച്ചു. എഫ്എംസിജി മേഖല 2.3 ശതമാനവും ഫാര്‍മ ഓഹരികള്‍ 2.15 ശതമാനവും മുന്നേറി. ബാങ്കിംഗ് ഓഹരികളിലും ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലയിലും ഓട്ടോ, ഇന്‍ഫ്ര, എനര്‍ജി, ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലകളിലും മുന്നേറ്റം ദൃശ്യമായി.

താരിഫ് യുദ്ധം ഇന്ത്യയെ ബാധിച്ചേക്കില്ല

വിപണിയില്‍ പോസിറ്റീവായ മാറ്റം കാണാനുള്ള പ്രധാന കാരണങ്ങളിലൊന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം ഇന്ത്യയെ സാരമായി ബാധിക്കില്ലെന്ന വിശ്വാസമാണ്. 27% താരിഫാണ് ഇന്ത്യക്ക് മേല്‍ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ചൈനക്ക് മേല്‍ 54 ശതമാനം താരിഫാണ് ചുമത്തപ്പെട്ടിരിക്കുന്നത്. 10 ശതമാനം അടിസ്ഥാന താരിഫും കൂടി ചേരുമ്പോള്‍ ഇത് 64 ശതമാനമാവും. വിയറ്റ്‌നാമിന് മേല്‍ 46 ശതമാനവും ശ്രീലങ്കക്ക് മേല്‍ 44 ശതമാനവും ബംഗ്ലാദേശിന് 37 ശതമാനവും തായ്ലന്‍ഡിന് 36 ശതമാനവും തായ്വാന് 32 ശതമാനവും താരിഫ് ചുമത്തപ്പെട്ടിട്ടുണ്ട്.

ഇതിനൊപ്പം ഇന്ത്യ യുഎസുമായി ഒരു ഉഭയകക്ഷി വ്യാപാര കരാര്‍ (ബിടിഎ) ചര്‍ച്ച ചെയ്ത് വരികയാണ്. കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ താരിഫ് ഇനിയും താഴും. വ്യാപാര യുദ്ധം യുഎസിലും ചൈനയിലും മാത്രമായി ഒതുങ്ങാന്‍ സാധ്യതയുണ്ടെന്ന് സൂചനയുണ്ടെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ മുഖ്യ നിക്ഷേപ തന്ത്രജ്ഞന്‍ വി കെ വിജയകുമാര്‍ പറയുന്നു. യൂറോപ്യന്‍ യൂണിയനും ജപ്പാനും യുഎസുമായി ചര്‍ച്ചകള്‍ക്ക് തീരുമാനിച്ചിട്ടുണ്ടെന്നും ഇന്ത്യ ഇതിനകം യുഎസുമായി ബിടിഎയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

അനുകൂല ഘടകങ്ങള്‍ നിരവധി

യുഎസ് ഡോളറുമായി തട്ടിച്ചു നോക്കുമ്പോള്‍ രൂപയുടെ മൂല്യം മെച്ചപ്പെടുന്നതും ഇന്ത്യന്‍ വിപണിയിലെ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 64 ഡോളറിലേക്ക് താഴ്ന്നതാണ് ഇന്ത്യക്ക് അനുകൂലമായ മറ്റൊരു ഘടകം. ബുധനാഴ്ച ആര്‍ബിഐ ധനനയം പ്രഖ്യാപിക്കുന്നതും പ്രതീക്ഷയോടെയാണ് നിക്ഷേപകര്‍ കാണുന്നത്. പലിശ നിരക്കുകള്‍ കാല്‍ ശതമാനം കുറയ്‌ക്കുമെന്ന പ്രതീക്ഷ സജീവമാണ്. മറ്റൊന്ന് നാലാം പാദ കോര്‍പ്പറേറ്റ് ഫലങ്ങളുടെ പ്രഖ്യാപനമാണ്. രണ്ടാം പാദത്തിലും മൂന്നാം പാദത്തിലും കോര്‍പ്പറേറ്റ് ഫലങ്ങള്‍ പിന്നോട്ടടിച്ചത് വിപണിക്ക് തിരിച്ചടിയായിരുന്നു. നാലാം പാദ ഫലങ്ങള്‍ മെച്ചപ്പെട്ടതായിരിക്കുമെന്ന പ്രതീക്ഷ വിപണിയില്‍ സജീവമാണ്. ഏപ്രില്‍ 10 മുതലാണ് കമ്പനികള്‍ നാലാം പാദ ഫലങ്ങള്‍ പ്രഖ്യാപിക്കുക.

Tags: Stock marketdonald trumpIndian Stock MarketStock TradingTariff War
ShareTweetSendShare

More News from this section

താരിഫ് യുദ്ധം തുടര്‍ന്ന് ട്രംപ്; മെക്‌സിക്കോയ്‌ക്കും യൂറോപ്യന്‍ യൂണിയനും 30% ഇറക്കുമതി നികുതി, ഇന്ത്യയുമായി വീണ്ടും ചര്‍ച്ച

ഐഫോണ്‍ 17 ഉല്‍പ്പാദനം ചൈനക്കൊപ്പം ഇന്ത്യയിലും തുടങ്ങാന്‍ ആപ്പിള്‍; ഘടകങ്ങള്‍ എത്തിച്ചു തുടങ്ങി, എന്‍ജിനീയര്‍മാരെ പിന്‍വലിച്ച് ചൈനീസ് പാര

ടെസ്‌ലയുടെ കാത്തിരിപ്പ് തീരുന്നു; മുംബൈ ഷോറൂം ചൊവ്വാഴ്ച തുറക്കും, മോഡല്‍ വൈ ആദ്യ കാര്‍

അരാംകോ ജോലിയുപേക്ഷിച്ച് പീറ്റര്‍ പോള്‍ കെട്ടിപ്പടുത്തത് കേരളത്തിലെ ഏറ്റവും വലിയ ഗൃഹോപകരണ റീട്ടെയ്ല്‍ ശൃംഖല

ഇന്ത്യയിലെ എഫ്എംസിജി വമ്പനെ നയിക്കാന്‍ പാലക്കാടന്‍ പെണ്‍കരുത്ത്; പ്രിയ നായര്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ സിഇഒ

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

Latest News

ലക്ഷ്യമിട്ടത് വിധവകളെ,ഹിന്ദു സ്ത്രീകളെ പരാമർശിക്കുന്നത് ‘പ്രൊജക്ട്’എന്ന കോഡുഭാഷയിൽ;ഒപ്പം വ്യാജ തിരിച്ചറിയൽരേഖകളും ഫേക്ക് സോഷ്യൽമീഡിയ പ്രൊഫൈലുകളും

സിപിഐഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

നടനും മുൻ ബിജെപി എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു, വിടപറ‍ഞ്ഞത് മികവുറ്റ കലാകാരനും ജനസേവകനുമായ വ്യക്തിത്വം

ഇടവേളയ്‌ക്ക് ശേഷം വീണ്ടും ശക്തമായ മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്

“എല്ലാ ​ദിവസും അർദ്ധരാത്രി ഞെട്ടിയുണരും, ആ ട്രോമയിൽ നിന്നും കരകയറാനായിട്ടില്ല, ഇപ്പോൾ ചികിത്സയിലാണ്”: വിമാനാപകടത്തിന്റെ ആഘാതം വിട്ടുമാറാതെ വിശ്വാസ്

“ഇന്ത്യക്കെതിരെ ആണവായുധങ്ങൾ ഉപയോ​ഗിച്ചിട്ടില്ല, അസിം മുനീർ പ്രസിഡന്റാകുമെന്നത് അഭ്യൂഹം മാത്രം” : അവകാശവാദങ്ങളുമായി ഷെ​ഹ്ബാസ് ഷെരീഫ്

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies