പിഎം ശ്രീ പദ്ധതിയിൽ കേരളവും ഭാഗമാകണം എന്നാവശ്യപ്പെട്ട് എബിവിപി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വര പ്രസാദ്, ദേശീയ നിർവാഹക സമിതി അംഗം ദിവ്യ പ്രസാദ്, സംസ്ഥാന സമിതി അംഗം ജി ഗോകുൽ എന്നിവർ ചേർന്ന് നിവേദനം നൽകി. നമ്മുടെ സംസ്ഥാനത്തിന്റെ പൊതു വിദ്യാഭ്യാസമേഖലയുടെ വികസനത്തിനും വിദ്യാർത്ഥകളുടെ വികസത്തിനും മുൻഗണന നൽകി ദ്രുതഗതിയിൽ തന്നെ പി എം ശ്രീ പദ്ധതിയുടെ ഭാഗമാകണമെന്ന് ആവശ്യപ്പെടുകയും NCERT പുസ്തകങ്ങളുടെ ഉള്ളടക്കവും ത്രിഭാഷനയം ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് എബിവിപിയുടെ നയം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രിയോട് സംസാരിക്കുകയും ചെയ്തു.
കേന്ദ്ര സർക്കാർ/സംസ്ഥാന/കേന്ദ്രഭരണ പ്രദേശ സർക്കാരുകൾ/കെവിഎസ്, എൻവിഎസ് എന്നിവയുൾപ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന 14500-ലധികം പിഎം ശ്രീ സ്കൂളുകൾ വികസിപ്പിക്കുന്നതിനാണ് ഈ സംരംഭം ഉദ്ദേശിക്കുന്നത്. കേരളത്തിലെ 332 സ്കൂളുകൾ വികസിപ്പിക്കുന്നതിന് ഈ പദ്ധതി ആഗ്രഹിക്കുന്നു. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്നതുപോലെ, തുല്യതയും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, ബഹുസ്വരവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനായി വിദ്യാർത്ഥികളെ ഇടപഴകുന്നവരും, ഉൽപ്പാദനക്ഷമതയുള്ളവരും, സംഭാവന ചെയ്യുന്നവരുമായി വളർത്തിയെടുക്കാൻ ഇത് സഹായിക്കും.