പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ തുറന്നടിച്ച് മുൻ പാക് ടീം മുഖ്യപരിശീലകൻ ജേസൺ ഗില്ലസ്പി. പരിശീലക സ്ഥാനം രാജിവച്ച് നാലുമാസം കഴിഞ്ഞിട്ടും തരാനുള്ള ശമ്പളം ഇതുവരെയും നൽകിയിട്ടില്ലെന്ന് ഓസ്ട്രേലിയൻ മുൻ പേസർ വ്യക്തമാക്കി. പിസിബി അത് നൽകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയൊരു അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ഇതോടെ പിസിബിക്കും നാണക്കേടായി. ദക്ഷിണാഫ്രിക്കൻ പരമ്പരയ്‌ക്ക് മുന്നേയാണ് ഗില്ലസ്പി പരിശീലക സ്ഥാനം രാജിവയ്‌ക്കുന്നത്. ടീം തെരഞ്ഞെടുപ്പിലും സപ്പോർട്ട് സ്റ്റാഫുകളെ നീക്കിയതിലും ഉൾപ്പടെയുള്ള നിർണായക തീരുമാനങ്ങളിലും പിസിബി നടത്തുന്ന കൈകടത്തലുകളും തന്നെ റബ്ബർ സ്റ്റാമ്പാക്കിയതും ഗില്ലസ്പിയെ ചൊടിപ്പിച്ചിരുന്നു. രാജിവച്ചതിന് പിന്നാലെ പിസിബിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.
ചെയ്ത ജോലിയുടെ ശമ്പളത്തിനായി ഞാൻ കാത്തിരിക്കുകയാണ്. സത്യം പറഞ്ഞാൽ ഇത് അല്പം നിരാശജനകമാണ്. എന്നാൽ അധികം വൈകാതെ അത് ലഭിക്കുമെന്ന് പ്രതീക്ഷുക്കുന്നു—-ഗില്ലസ്പി പറഞ്ഞു.
Jason Gillespie left his role as Pakistan Head Coach over 4 months ago. He says he is still owed salary by the Pakistan Cricket Board. “I’m still waiting on some remuneration from work that has been done. Admittedly that’s been a little disappointing” #Cricket https://t.co/wPYtCYmJm5 pic.twitter.com/8WGf57HBvh
— Saj Sadiq (@SajSadiqCricket) April 20, 2025















