തന്നെ വധിക്കാൻ ഖാലിസ്ഥാനി ഘടകങ്ങൾ പദ്ധതിയിടുന്നുവെന്ന് കേന്ദ്രമന്ത്രി; തെളിവുകൾ പുറത്തുവിട്ട് രവ്‌നീത് സിംഗ് ബിട്ടു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

തന്നെ വധിക്കാൻ ഖാലിസ്ഥാനി ഘടകങ്ങൾ പദ്ധതിയിടുന്നുവെന്ന് കേന്ദ്രമന്ത്രി; തെളിവുകൾ പുറത്തുവിട്ട് രവ്‌നീത് സിംഗ് ബിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2025, 08:15 am IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഢ്: ചില ഖാലിസ്ഥാൻ അനുകൂല ഘടകങ്ങൾ തന്നെയും പഞ്ചാബിലെ മറ്റ് രാഷ്‌ട്രീയ നേതാക്കളെയും വധിക്കാൻ പദ്ധതിയിടുന്നുവെന്ന് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു. തീവ്ര മത പ്രഭാഷകൻ അമൃത് പാൽ സിംഗിന്റെ ‘വാരിസ് പഞ്ചാബ് ദേ’ യുമായി ബന്ധമുള്ള സംഘടനകളാണ് പിന്നിലെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. ഗൂഢാലോചന വെളിപ്പെടുത്തുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഒരു ചാറ്റിന്റെ ചോർന്ന സ്‌ക്രീൻഷോട്ടുകളും അദ്ദേഹം പങ്കുവച്ചു.

‘വാരിസ് പഞ്ചാബ് ദേ’ നേതാക്കൾ നടത്തിയ ഗൂഢാലോചന കേന്ദ്ര സർക്കാരും ഗൗരവമായി എടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത്തരം ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ അതിന്റെ ഇരുണ്ട ഭൂതകാലത്തെ ഓർമ്മിപ്പിക്കുന്ന അസ്ഥിരതയിലേക്ക് തള്ളിവിടുകയാണെന്ന് കേന്ദ്രമന്ത്രി മുന്നറിയിപ്പ് നൽകി.

ദേശീയ സുരക്ഷാ നിയമപ്രകാരം ഖദൂർ സാഹിബ് എംപി അമൃത്പാൽ സിങ്ങിന്റെ തടങ്കൽ ഒരു വർഷത്തേക്ക് കൂടി നീട്ടിയതാണ് രവ്‌നീത് സിംഗ് ബിട്ടുവിനെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ലക്ഷ്യം വയ്‌ക്കാനുള്ള പ്രധാന കാരണമെന്നും വാട്ട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടുകളിൽ പറയുന്നു. പഞ്ചാബ് സർക്കാർ അമൃത്പാലിന്റെ തടങ്കൽ ഒരു വർഷം കൂടി നീട്ടിയിരുന്നു.അമൃത്പാല്‍ (32) ഇപ്പോള്‍ അസമിലെ ദിബ്രുഗഡ് ജയിലിലാണ്. 2023 ഏപ്രില്‍ 23 ന് അറസ്റ്റിലായതിനെത്തുടര്‍ന്ന് ദേശീയ സുരക്ഷാ നിയമപ്രകാരം തടങ്കലില്‍ കഴിയുകയായിരുന്നു അദ്ദേഹം.

അതേസമയം, രാഷ്‌ട്രീയ പ്രവർത്തകരായി വേഷംമാറിയ ക്രിമിനൽ ഘടകങ്ങളോട് ആം ആദ്മി സർക്കാർ സ്വീകരിക്കുന്ന ലാഘവം നിറഞ്ഞ നിലപാടിനെ കേന്ദ്രമന്ത്രി വിമർശിച്ചു. പഞ്ചാബിനെ അസ്ഥിരപ്പെടുത്താൻ ദേശവിരുദ്ധ ശക്തികളെ കേന്ദ്രം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

“എന്റെ മുത്തച്ഛൻ (ബിയാന്ത് സിംഗ്) പഞ്ചാബിലെ സമാധാനത്തിനായി ജീവൻ ബലിയർപ്പിച്ചു. രക്തസാക്ഷികളുടെ കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്, തീവ്രവാദ ഭീഷണികൾക്ക് ഞാൻ ഭയപ്പെടുന്നില്ല. പഞ്ചാബ് വീണ്ടും ഇരുട്ടിലേക്ക് വീഴാൻ ഞാൻ അനുവദിക്കില്ല. ഈ ഗൂഢാലോചനയ്‌ക്ക് പിന്നിലുള്ളവർ അതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടിവരും,” രവ്‌നീത് സിംഗ് ബിട്ടു പറഞ്ഞു.

Tags: Amritpal SinghFEATURED2pro-Khalistan elementsWaris Punjab Descreenshotsassassination plot
ShareTweetSendShare

More News from this section

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies