ഭർത്താവ് മുസ്ലീമായിരുന്നെങ്കിൽ ഇപ്പോഴും ജീവനോടെയുണ്ടാകുമായിരുന്നുവെന്ന് ജമ്മുകശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കാൺപൂർ വ്യവസായി ശുഭം ദ്വിവേദിയുടെ ഭാര്യ അശാന്യ ദ്വിവേദി. പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ വൈകാരികമായി പ്രതികരിച്ചത്. “ഇത് ഒരു യാഥാർത്ഥ്യമാണ്, ഹിന്ദുക്കളും മുസ്ലീങ്ങളും ഒന്നാണെന്ന് പറയുന്ന നമ്മുടെ മുഖത്തേറ്റ വലിയൊരു അടിയാണിത്. ആ ചിന്ത അവർ തീർത്തു. അവർ മുസ്ലീംഗങ്ങളെ മാറ്റിനിർത്തി ഹിന്ദുക്കളെ കൊന്നു. മുസ്ലീങ്ങൾ സുരക്ഷിതരായി വീടുകളിലെത്തി.
ഞങ്ങളും മുസ്ലീങ്ങളായിരുന്നുവെങ്കിൽ നമ്മളും രക്ഷപ്പെടുമായിരുന്നു. ഞങ്ങൾ ഇപ്പോൾ വീട്ടിൽ ഇരിക്കുമായിരുന്നു. ഞാൻ ഒരിക്കലും ഹിന്ദു-മുസ്ലീം ഭിന്നിപ്പിക്കലിൽ വിശ്വസിച്ചിരുന്നില്ല, ശുഭത്തിന് ധാരാളം മുസ്ലീം സുഹൃത്തുക്കളുണ്ടായിരുന്നു, എന്റെ വിദ്യാർത്ഥികളിൽ എനിക്കും അങ്ങനെ തന്നെയായിരുന്നു. പക്ഷേ ഇപ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു… എന്തുകൊണ്ട് നമ്മൾ അങ്ങനെ ചെയ്തില്ല..? “— അവർ പറഞ്ഞു.
“If we were Muslims, my husband would have been alive now”
-Aishnaya, Wife of Shubham Dwivedi.
Himanshi Narwal must learn something from her.
This video needs to go viral. Make this one reach every Secular Hindu. pic.twitter.com/qOLLPEzBvW
— Sunanda Roy 👑 (@SaffronSunanda) May 1, 2025
ഏപ്രിൽ 22 ന് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥൻ വിനയ് നർവാളിന്റെ സ്മരണയ്‌ക്കായി വ്യാഴാഴ്ച ഹരിയാനയിലെ കർണാലിൽ ഒരു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ചടങ്ങിൽ സംസാരിച്ച അദ്ദേഹത്തിന്റെ ഭാര്യ ഹിമാൻഷിയും വ്യക്തമായി പ്രതികരിച്ചു: “…മുസ്ലീങ്ങൾക്കോ കശ്മീരികൾക്കോ എതിരായി ആളുകൾ പ്രവർത്തിക്കുന്നത് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾക്ക് സമാധാനം വേണം, സമാധാനം മാത്രമാണ് വേണ്ടത്. തീർച്ചയായും, ഞങ്ങൾക്ക് നീതി വേണം.”
#WATCH | Karnal | “…We don’t want people going against Muslims or Kashmiris. We want peace and only peace. Of course, we want justice,” says Himanshi, wife of Indian Navy Lieutenant Vinay Narwal, who was killed in the Pahalgam terror attack. pic.twitter.com/LaOpBVe7z2
— ANI (@ANI) May 1, 2025